മാനന്തവാടി: പീഡനകേസില്‍ വെറുതെ വിട്ട പ്രതിയെ പുനര്വിചാരണയില് നാലരവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. നടവയല്‍ സ്വദേശിനിയായ ആദിവാസി യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസിലാണ് പ്രതി പുല്‍പ്പള്ളി, കൊളറാട്ട്കുന്ന്, ക്ലബ്ബിന് ചാക്കോ (29)നെ എസ്.സി എസ്.ടി. സ്പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് ഇ. അയ്യൂബ് ഖാന് പത്തനാപുരം വിവിധ വകുപ്പുകളിലായി നാലരവര്‍ഷം തടവിനും, രണ്ടര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. 2014-ലാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി വിവാഹഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു.
ഈ സംഭവത്തില്‍ കേണിച്ചിറ പോലീസ് 2014-ല്‍ കേസേടുക്കുകയായിരുന്നു. 2015 മാര്‍ച്ച് 12ന് പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് സ്പെഷ്യല്‍ കോടതി ഇയാളെ വെറുതെ വിട്ടു. വിധിക്കെതിരെ ഇര ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ് പുതിയ കേസായി കണക്കിലെടുത്ത് വിചാരണ നടത്താന്‍ ഹൈക്കോടതി സ്പെഷ്യല്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിധി ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: