വൈക്കം: പ്രവര്‍ത്തനം നിലച്ച ശ്രീമൂലനഗരം മാര്‍ക്കറ്റ് കാട് കയറി നശിക്കുന്നു. വൈക്കം ടി.വി പുരം റോഡില്‍ തോട്ടുവക്കത്തിന് സമീപം കെ.വി.കനാലോരത്ത് സ്ഥിതിചെയ്യുന്ന മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ടിപ്പോള്‍ നാല് വര്‍ഷത്തിലധികമായി.
രാജഭരണകാലത്ത് ആരംഭിച്ച ശ്രീമൂല നഗരം മാര്‍ക്കറ്റ് ഒരുകാലത്ത് നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രമായിരുന്നു. കരിയാറിലൂടെ കെ.വി കനാല്‍ വഴിയും വേമ്പനാട്ട് കായലിലൂടെയും കണിയാം തോട്ടിലൂടെ അന്ധകാരത്തോട് കടന്ന് കേവുവള്ളങ്ങളിലും റോഡ് മാര്‍ഗ്ഗവും ഇവിടെ ചരക്കുകളെത്തിയിരുന്നു.
കാലക്രമേണ ഒരേക്കറിലധികം വരുന്ന ചന്തയുടെ ഒരു ഭാഗത്ത് താലൂക്ക് മൃഗാശുപത്രി കെട്ടിടം വന്നു. മൃഗാശൂപത്രിക്കായി നല്കിയ സ്ഥലം കഴിഞ്ഞ് ശേഷിച്ച 40 സെന്റോളം വരുന്ന സ്ഥലത്താണ് ഇപ്പോള്‍ മാര്‍ക്കറ്റ്. പച്ചക്കറിയും മല്‍ത്സ്യവും മാംസ വ്യാപാരവുമായി മറ്റുമായി സജീവമായിരുന്നുചന്ത. പലചരക്ക് കടകള്‍ വ്യാപകമാവുകയും കോവിലകത്തും കടവ് മത്സ്യമാര്റ്റ് ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തതോടെ ശ്രീമൂലം നഗരം മാര്‍ക്കറ്റിന്റെ പ്രാതാപത്തിന് മങ്ങലേറ്റു.
പിന്നീട് ശ്രീമൂലം നഗരം മാര്‍ക്കറ്റ് മാംസ വ്യാപരത്തിന്റെ കേന്ദ്രമായി മാറി.
നഗരസഭ ലക്ഷങ്ങള്‍ മുക്കി സ്ലോട്ടര്‍ ഹൗസ് അടക്കം അഞ്ച് മുറികള്‍ പണിത് മാംസ വ്യാപാരത്തിന് ലേലം ചെയ്തു നല്കി.പ്രതിവര്‍ഷം ഈ ഇനത്തില്‍ നഗരസഭയ്ക്കും ഭേദപ്പെട്ട വരുമാനം ലഭിച്ചു.എന്നാല്‍ അറവു ശാലമാനിന്യങ്ങള് സംസ്ക്കരിക്കാന്‍ കഴിയാതെവന്നതോടെ മലിനീകരണം ശക്തമായി. ഇതോടെ ചന്തയിലെ മാംസ വ്യാപരത്തിന് പൂട്ട് വീണു.
നഗരത്തിലുള്ളവര്‍ മാംസം വാങ്ങാനായി ടി.വി പുരം,നാനാടം,തലയോലപ്പറമ്പ്,ചേര്‍ത്തലയിലെ ഒറ്റപ്പുന്ന,പൂച്ചക്കല്‍ എന്നീവിടങ്ങളില് പോകേണ്ട സ്ഥിതിയായി.നഗരത്തിന്റെ തിരക്കില്‍ നിന്ന് ഒഴിഞ്ഞ ഈ ചന്തയില്‍ പച്ചക്കറിയും മത്സ്യവും മാംസവുമൊക്കെ വില്‍ക്കുന്നതിനുള്ള സ്റ്റാളുകള്‍ വീണ്ടും സജീവമാക്കിയാല്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാണ്.
മലീനീകരണം ഒഴുവാക്കുന്നതിന് സംവീധാനം ഒരുക്കി ശ്രീമുലം നഗരം മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടൂകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: