പോര്‍ട്ടോ അലിഗ്രി(ബ്രസീല്‍): അര്‍ജന്റീന, ഉറുഗ്വെ, പെറു ടീമുകള്‍ കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. സെര്‍ജി അഗ്യൂറോയും മാര്‍ട്ടിനസുമാണ് അര്‍ജന്റീനയ്ക്കായി സ്കോര്‍ ചെയ്തത്്. ഈ വിജയത്തോടെ അര്‍ജന്റീനയ്്ക്ക് ഗ്രൂപ്പ്് ബിയില്‍ രണ്ട് മ്ത്സരങ്ങളില്‍ നാലു പോയിന്റായി.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ ഏകപക്ഷീയമായ ഒരു ഗോളിനിന് പരാഗ്വെയെ തോല്‍പ്പിച്ചു. ഗുസ്റ്റാവോ ക്യൂലറാണ് ഗോള്‍ നേടിയത്. ഇതോടെ ഒമ്പത് പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ജേതാക്കളായി.
ഗ്രൂപ്പ് എയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് പെറു ക്വാര്‍ട്ടറിലെത്തിയത്്. മൂന്ന് മത്സരങ്ങളില്‍ രണ്ട് സമനില നേടിയ പെറുവിന് രണ്ട് പോയിന്റ് ലഭിച്ചു.
ഗ്രൂപ്പ് സിയില്‍ നിന്നാണ് ഉറുഗ്വെ ക്വാര്‍ട്ടറിലെത്തിയത്. രണ്ട് മത്സരങ്ങളില്‍ അവര്‍ക്ക് നാലു പോയിന്റായി. ഗ്രൂപ്പ് സിയില്‍ തുടര്‍ച്ചയായി രണ്ട് വിജയങ്ങള്‍ നേടിയ ചിലിയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഗ്രൂപ്പ്് എയില്‍ ഒന്നാം സ്ഥാനക്കാരായി ആതിഥേയരായ ബ്രസീലും ക്വാര്‍ട്ടറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: