പൊന്‍കുന്നം: മേഖലയിലെ ഗ്രാമപഞ്ചായത്തുകളിലെ അശാസ്ത്രീയ നികുതി പിരിവിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആക്ഷേപം. കമ്പ്യൂട്ടറിനെ പഴിചാരിയാണ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവര്‍ക്കു പോലും നികുതി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്തി നോട്ടിസ് നല്‍കിയിരിക്കുകയാണ് ചില പഞ്ചായത്തുകള്‍. മുന്‍വര്‍ഷങ്ങളില്‍ നികുതി സ്വീകരിച്ചതിന്റെ രേഖകളും തെളിവുകളും പഞ്ചായത്ത് ഓഫിസുകളില്‍ ഇല്ലാത്തതാണ് നികുതി പിരിവിനെതിരെ വ്യാപക പരാതികള്‍ ഉയരാന്‍ കാരണം. കഴിഞ്ഞ വര്‍ഷം വരെ നികുതി അടച്ചവര്‍ക്കും നാലും അഞ്ചും വര്‍ഷത്തെ കുടിശിക ആരോപിച്ച് നോട്ടിസ് ലഭിച്ചിരിക്കുകയാണ്.
വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിക്കുന്ന പൊന്‍കുന്നം വട്ടപ്പാറയില്‍ രാജന് ബാബുവിനാണ് ചിറക്കടവ് പഞ്ചായത്ത് കെട്ടിട നികുതി കുടിശിക ആരോപിച്ച് നോട്ടിസ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ജനകീയം 2017 പദ്ധതയില്‍ വീടിന് അപേക്ഷിച്ചിരിക്കുകയാണ് രാജന് ബാബു. രാജന് ബാബുവിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നു കാണിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ പഞ്ചായത്തിലെ ഗ്രാമസേവകന് നല്കിയ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് രാജന് ബാബു ജനകീയം പദ്ധതിയില്‍ അപേക്ഷ നല്കിയിരിക്കുന്നതും. ഇതിനിടെയാണ് നോട്ടിസ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ മുടക്കം കൂടാതെ കെട്ടിട നികുതി അടച്ചവര്‍ക്കുപോലും അധികൃതര്‍ 2013-14 മുതല്ക്കുള്ള കുടിശിക നോട്ടിസ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: