കൊല്‍ക്കത്ത : ശ്രീരാമകൃഷ്ണ മഠം അധിപതി സ്വാമി ആത്മസ്ഥാനന്ദ സമാധിയായി . 99 വയസ്സായിരുന്നു . വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു .
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവും വഴികാട്ടിയുമായിരുന്നു അദ്ദേഹം . ഇരുപത്തിരണ്ടാം വയസ്സില്‍ ശ്രീരാമകൃഷ്ണമഠത്തിലെത്തിയ അദ്ദേഹം 1949 ലാണ് സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമി ആത്മസ്ഥാനന്ദയായി മാറിയത്.
ശ്രീരാമകൃഷ്ണ മഠത്തിന്റെ അധിപതിയായി 2007 ലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് . സന്യാസിയാകാന്‍ ആഗ്രഹിച്ച നരേന്ദ്രമോദിയെ പിന്തിരിപ്പിച്ച് സമാജ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചു വിട്ടത് ആത്മസ്ഥാനന്ദയാണെന്ന് കരുതപ്പെടുന്നു .
സ്വാമിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. വ്യക്തിപരമായി തനിക്ക് വലിയ നഷ്ടമാണ് സ്വാമിജിയുടെ വേര്‍പാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി . തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാലയളവില്‍ അദ്ദേഹത്തോടൊപ്പം കഴിയാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: