വാഷിംഗ്ടണ്‍: പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി യു.എസ് ജനപ്രതിനിധി സഭ പാസാക്കി. 650 മില്യന്‍ യു.എസ് ഡോളറാണ് വെട്ടിക്കുറയ്ക്കുക. ഭേദഗതിക്ക് ഇനി സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.
1.3 ബില്യന്‍ ഡോളര്‍ വെട്ടിക്കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് പ്രതിനിധിയും സഭയിലെ വിദേശകാര്യ കമ്മറ്റിയംഗവുമായ ടെഡ് പോയേ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ 650 മില്യന്‍ ഡോളര്‍ മാത്രം കുറയ്ക്കാന്‍ ധാരണയിലെത്തുകയായിരുന്നു.
പാക്കിസ്ഥാന് അമേരിക്കയില്‍ നിന്നും കോടികളുടെ സഹായം നേടി തങ്ങളെ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കുകയാണെന്ന് ടെഡ് പോയേ ആരോപിച്ചു. പാക്കിസ്ഥാനുള്ള സാഹയം തുടരുന്നതിലൂടെ ശത്രുവിനെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: