പാരിസ്: ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ സ്ത്രീകള്‍ക്ക് റെക്കോഡ് വിജയം. 156 വനിതകളാണ് പാര്‍ലമെന്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 577 സീറ്റുകളാണ് പാര്‍ലമെന്റില്‍ ഉള്ളത്. 148 സീറ്റിലെ ഫലം പുറത്ത് വന്നിട്ടില്ല. ഇതാദ്യമായിട്ടാണ് വനിതകളുടെയും യുവാക്കളുടെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.
വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കിട്ടിയ ചരിത്ര മുഹൂര്‍ത്തമാണിതെന്ന് ആക്ടിങ് പ്രസിഡന്റ് കാതറിന് ബാരബറോക്സ് പറഞ്ഞു. പടിപടിയായിട്ടാണ് വനിതകളുടെ പ്രാതിനിധ്യം പാര്‍ലമെന്റില്‍ ഉയര്‍ന്നത്.
അടുത്തകാലം വരെ രാഷ്ട്രിയ പാര്‍ട്ടികള്‍ വനിതകള്‍ക്ക് വലിയ പ്രാതിനിധ്യം നല്‍കിയിരുന്നില്ല. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
രണ്ടാംഘട്ട വോട്ടെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഒന്‍മാര്‍ഷ് പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: