ബാമാക്കോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഭീകരാക്രമണം. ബാമക്കോ നഗരത്തിലെ റിസോര്‍ട്ടിലുണ്ടായ ആക്രമണത്തില്‍ മൂന്നു ഭീകരരെ കൊന്നു. സ്ഥിതി നിയന്ത്രാധീനമായതായി മാലി സര്‍ക്കാര്‍ അറിയിച്ചു. 32 പേരെ രക്ഷിച്ചു.
ലേ കാംപിമെന്റ് റിസോര്‍ട്ടില്‍ കടന്നുകയറിയ ഭീകരര്‍ വിനോദ സഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടു പേര് മരിച്ചുവീണു. ഒരാള്‍ ഫ്രഞ്ച് പൗരനാണ്. രണ്ടാമത്തെയാളുടെ പൗരത്വം കണ്ടെത്താനായിട്ടില്ല. വിവരമറിഞ്ഞെത്തിയ മാലി സൈനികരും ഫ്രാന്‍സിന്റെ ഭീകരവിരുദ്ധ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടു. 32 പേരെ ഭീകരരുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചു. 14 പേര്‍ക്ക് വെടിവയ്പ്പിലും വീഴ്ചയിലും പരിക്കുണ്ട്.
ഓപ്പറേഷനിടെ മൂന്നു ഭീകരരെവധിച്ചതായി പോലീസ് അറിയിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. വൈകിട്ട് മൂന്നരയോടെ അള്ളാഹു അക്ബര്‍ എന്നു വിളിച്ചുകൊണ്ട്, ബൈക്കില്‍ എത്തിയ ഒരു ഭീകരന് റിസോര്‍ട്ടില്‍ കടന്നുകയറി. തൊട്ടുപിന്നാലെ മൂന്നു ഭീകരര്‍ കാറിലാണ് എത്തിയത്. വാഹനങ്ങളില്‍ നിന്നിറങ്ങി തുരുതുരാ നിറയൊഴിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: