കോഴിക്കോട്: കെ.ആര്. നാരായണന് രാഷ്ട്രപതിയാകുന്നത് എതിര്‍ത്ത പാരമ്പര്യം സിപിഎം ഇത്തവണ ആവര്‍ത്തിക്കരുതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ എംഎല്‍എ. പിന്നാക്ക വിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവന്ന ആദരണീയനായ വ്യക്തി രാഷ്ട്രപതിയാവുന്നതിനെ എതിര്‍ക്കുകയായിരുന്നു സിപിഎം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് പിന്നാക്ക ജനവിഭാഗത്തില്‍ പ്രവര്‍ത്തിച്ച് ഭരണ രംഗത്തും രാഷ്ട്രീയ രംഗത്തും നിപുണത തെളിയിച്ച അഡ്വ. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയത് സ്വാഗതാര്ഹമാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎമ്മിന്റെ ഉന്നത നയരൂപീകരണ സമിതികളിലൊന്നും ഇതുവരെ പിന്നാക്ക വിഭാഗത്തിന് പ്രാതിനിധ്യം നല്‍കിയിട്ടില്ല. സിപിഎമ്മിന്റെ നേതൃസ്ഥാനത്തോ, പോളിറ്റ് ബ്യൂറോയിലോ പിന്നാക്ക വിഭാഗത്തെ പരിഗണിക്കുന്നില്ല. ദളിത് വിരുദ്ധ സമീപനം വച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയാണ് അത്.
കൊച്ചി മെട്രോ യാത്രയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് നുഴഞ്ഞുകയറി മഹാ ദുരന്തം ഉണ്ടാക്കി എന്ന് ദുഷ്പ്രചരണം നടക്കുന്നു. മനഃപൂര്‍വം വിവാദങ്ങളുണ്ടാക്കുകയാണ് കേരളത്തില്‍.
വികസനം എന്ന മുദ്രാവാക്യവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കേരളം അതുമായി സഹകരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍, അദ്ദേഹത്തിന് ചുറ്റുമുള്ള സഹപ്രവര്‍ത്തകരും ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരും അതിന് അനുവദിക്കില്ല. സംഘര്‍ഷവും വിഭാഗീയതയും സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്, രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: