തിരുവനന്തപുരം: കഞ്ചിക്കോട് പെപ്സികോയിലെ തൊഴില്‍ സമരം ഒത്തുതീര്‍ന്നു. ഒപ്പുവച്ച കരാര്‍ പ്രകാരം ഫാക്ടറി ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ലേബര്‍ കമ്മീഷണര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കരാറനുസരിച്ച് 246 കരാര്‍ തൊഴിലാളികളെ നിലവിലുള്ള രണ്ടു കരാറുകാരുടെ കീഴില്‍ ലയിപ്പിക്കും. അതില്‍ 30 തൊഴിലാളികളുടെ കാര്യത്തില്‍ ദീര്‍ഘകാല ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അനുസരിച്ച് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കും.
റോട്ടേഷന്‍ വ്യവസ്ഥയില്‍ കരാറുകാര്‍ കമ്പനിക്ക് തൊഴിലാളികളെ നല്‍കണം. അവര്‍ക്ക് നിശിചത തോതില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനാണിത്. ഇതില്‍ വിവേചനം കാട്ടാന്‍ പാടില്ല. തൊഴിലാളികളുടെ അച്ചടക്കം യൂണിയനുകളും മാനേജുമെന്റും ഉറപ്പാക്കണമെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ എം.ജി. സുരേഷ്, പെപ്സികോ സീനിയര്‍ ഡയറക്ടര്‍ എച്ച്. കണ്ണന്, കെ. വസന്ത്, എം.കെ. ഹരിദാസ്, വി.കെ. ജിതിന്, കെ. പരമശിവം, തൊഴിലാളി പ്രതിനിധികളായ എസ്.ബി. രാജു, എസ്.കെ. അനന്തകൃഷ്ണന്, എന്‍. മുരളീധരന്, സി. ബാലചന്ദ്രന്, എസ്. രമേശ്, കെ. സുരേഷ്, ശശികുമാര്‍ എന്നിവരും കരാറില്‍ ഒപ്പുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: