കൊച്ചി: മെട്രോയിലെ സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ട് കൊച്ചി വണ്‍ കാര്‍ഡ് ടിക്കറ്റ് വിതരണം ആരംഭിച്ചു. തിരക്ക് കുറഞ്ഞ പുളിഞ്ചോട്, അമ്പാട്ടുകാവ് സ്റ്റഷനുകളിലാണ് വിതരണം തുടങ്ങിയത്.
പേരും ഫോണ്‍ നമ്പറുമാണ് ഇതിനായി ആവശ്യപ്പെടുന്നത്. 150 രൂപയാണ് കാര്‍ഡിന്റെ വില. ഇതിന് പുറമേ 50 രൂപ റീ ചാര്‍ജ്ജ് ചെയ്യുന്നതിന് നല്‍കണം. ഫോണ്‍ നമ്പറും പേരും നല്കിയാല് കാര്‍ഡില്‍ 10,000 രൂപ വരെ റീ ചാര്‍ജ്ജ് ചെയ്യാം. എന്നാല്‍, തിരിച്ചറിയല്‍ രേഖകള്‍ കൂടി നല്കിയാല് 50,000 രൂപയ്ക്കു വരെ റീ ചാര്‍ജ്ജ് ചെയ്യാം.
നിരക്ക് കുറച്ച് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിച്ച് മെട്രോ ലാഭകരമാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ലോ ഫ്ളോര്‍ ബസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ 40 രൂപ ഈടാക്കുന്നത് അധികമല്ലെന്ന് വാദിക്കുന്നവരുമുണ്ട്.
ആദ്യ ദിവസം ടിക്കറ്റ് മെഷീന് പണി മുടക്കി
ആലുവ: മെട്രോയുടെ ആദ്യ ദിവസം ആദ്യ സര്‍വീസിന് മുന്‍പേ ടിക്കറ്റ് കൗണ്ടറിലെ യന്ത്രം പണിമുടക്കി. അര മണിക്കൂറോളം പ്രവര്‍ത്തനം മുടങ്ങി. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ പ്രത്യേക പരിഗണന നല്‍കുന്നവര്‍ക്കായുള്ള കൗണ്ടറിലെ യന്ത്രമാണ് പണിമുടക്കിയത്.
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ കുറവായതിനാലും മറ്റ് കൗണ്ടറുകളില്‍ വലിയ തിരക്കുണ്ടായതിനാലും ഇവിടെയും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ടിക്കറ്റ് നല്‍കിയിരുന്നു. സാങ്കേതിക വിദഗ്ധരെത്തി അറ്റകുറ്റപ്പണിക്ക് ശേഷമാണ് ടിക്കറ്റ് വിതരണം പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: