എരുമേലി: കിഴക്കന്‍ മേഖല പനിച്ചു വിറയ്ക്കുമ്പോള്‍ കണക്കുകൂട്ടാനറിയാതെ കൂട്ടിയും കുറച്ചും തിരുത്തലുമായി കൈമലര്‍ത്തുകയാണ് ആരോഗ്യ വകുപ്പ്. എരുമേലിയില്‍ 27 പേര് ഡെങ്കിപ്പനിബാധിതരാണെന്ന വിവരം പുറത്തായപ്പോള്‍ രോഗലക്ഷണമേയുളളുവെന്ന് ആരോഗ്യ വകുപ്പ് എലീസാ ടെസ്റ്റ് നടത്താതെ സ്ഥിരീകരിക്കാനാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ ടെസ്റ്റ് നടത്താനാകട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ സംവിധാനമില്ല.
ആകെയുളള സിറം ടെസ്റ്റിന്റെ റിസല്‍ട്ടിന് ആഴ്ചകളോളം കാത്തിരിക്കണം. രോഗസ്ഥിരീകരണം എത്തുന്നത് വരെ രോഗി അത്യാസന്ന നിലയില്‍ കഴിയുന്ന സ്ഥിതിയിലാണ്. കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ നിന്നുതിരിയാനിടമില്ലാതെ രോഗികളെകൊണ്ട് നിറഞ്ഞു. ഒരു മാസത്തിനിടെയാണ് എരുമേലിയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പെരുകിയത്. രണ്ട് ആഴ്ചക്കുളളില്‍ എരുമേലി ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ഡെങ്കിപ്പനിബാധിതരായി ചികിത്സ തേടിയത് 20 പേരാണ്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്തു.മുണ്ടക്കയം,കൂട്ടിക്കല്‍,കോരുത്തോട് കൊക്കയാര്‍, പെരുവന്താനം പഞ്ചായത്ത്കളിലെ നൂറുകണക്കിനാളുകളാണ് ദിനം പ്രതി പനിമൂലം വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ 300നും 600 നും ഇടയില്‍ രോഗികള്‍ ഒപിയില്‍ ചികിത്സ തേടുന്നത്. ഇതില്‍ എണ്‍പത് ശതമാനം ആളുകളും പനിബാധിതരാണ്. നിലവില്‍ നാല് ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്.
മുട്ടപ്പളളിയില്‍ ഏഴ് പേര് ഡെങ്കിപ്പനിബാധിതരാണ്. ഒരു മാസം മുമ്പ് ഇവിടെ ഒരാള്‍ക്ക് രോഗം ബാധിച്ച് ചികിത്സയില്‍ ഭേദമായിരുന്നു. ഇതെതുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നെങ്കില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് തടയാമായിരുന്നു.
ദിവസവും എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ 300 ഓളം പേരാണ് പനിബാധിതരായി എത്തുന്നത്. സ്വ കാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി ചേര്ക്കു മ്പോള്‍ പനിക്ക് ചികിത്സ തേടി ദിവസവും എത്തുന്നവ രുടെ എണ്ണം 500 നും അപ്പുറത്താണ്. ശ്രീനിപുരം, കനക പ്പലം, പാക്കാനം വാര്‍ഡുകളിലും പനിബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: