എരുമേലി: മലയോരമേഖല പനിച്ചു വിറക്കുമ്പോഴും എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ ആറ് മണി കഴിഞ്ഞാല്‍ ചികിത്സയില്ല. കാര്‍ഷിക മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ സര്‍ക്കാര്‍ ആശുപത്രിയുടെ ദുരവസ്ഥയാണ് രോഗബാധിതരെ ദുരിതത്തിലാക്കിയിരിക്കുന്നത്. മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ചപ്പനിബാധിതരുടെ എണ്ണം ദിവസവും കൂടുന്നതിനിടയിലും എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രികാല ചികിത്സ നിര്‍ത്തിയ സംഭവത്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ് മുമ്പ് രാത്രികാല ചികിത്സ നല്‍കിയിരുന്നുവെങ്കിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ രാത്രി ചികിത്സ നല്കാന് സര്‍ക്കാര്‍ തീരുമാനം ഇല്ലെന്ന് വാദമുയര്‍ത്തി രാത്രി ചികിത്സ അധികൃതര്‍ നിര്‍ത്തിവെക്കുകയായിരുന്നു.
എന്നാല്‍ പനിബാധിതരുടെ എണ്ണം ദിവസവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രികാലത്ത് ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദിവസേന അഞ്ഞൂറോളം പേര് ചികിത്സ തേടി എത്തുന്ന ഇവിടെ ആറ് മണി കഴിഞ്ഞാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: