കൊച്ചി: പെമ്പിൈള ഒരുമക്കെതിരെ പിണറായി സര്‍ക്കാര്‍ ഉന്നയിക്കുന്ന മാവോയിസ്റ്റ് ബന്ധം സര്‍ക്കാര്‍ കെട്ടുകഥയാണന്ന് എം. ഗീതാനന്ദന്, കെ. സന്തോഷ്കുമാര്‍, മനോജ് സെബാസ്റ്റിയന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ അവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേസില്‍ കുടുക്കുകയും, യുഎപിഎ ചുമത്തുകയും ചെയ്യുന്നത് കേരളത്തില്‍ സാധാരണമായി.
സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അകന്നതാണ് ഇതിന് കാരണം. ഒതുങ്ങാത്തവരെ ഒതുക്കാന്‍ അസന്മാര്ഗീക കഥകളും, അരാഷ്ട്രിയവാദി മുദ്രകുത്തലും, മാവോയിസ്റ്റ് ബന്ധം ആരോപിക്കലും സിപിഎം പദ്ധതിയുടെ ഭാഗമാണ്. ഈ കഥകള്‍ ആരോപിച്ചാണ് മനോജ് ജയിംസിനെ പോലീസ് കസ്റ്റഡിയിലെടുത്തതും, കേസ് രജിസ്റ്റര്‍ ചെയ്തതും. പോലീസ് സംവിധാനത്തെ ദുരൂപയോഗം ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍.
നരക തുല്യമായ ലയങ്ങളില്‍ കഴിയുന്ന തോട്ടം തൊഴിലാളികള്‍ക്ക് അന്തസായി ജീവിക്കാനുള്ള സേവന-വേതന വ്യവസ്ഥയും,കിടന്നുറങ്ങാന്‍ മണ്ണും ചോദിച്ചാല്‍ അവരെ മാവോയിസ്റ്റ് ആക്കുന്ന കമ്മ്യുണിസ്റ്റ് കാരാണ് സംസ്ഥാനം ഭരിക്കുന്നത്. രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് ഇതിന് പിന്നില്‍ . ഇതിനെതിരെ വ്യാപക പ്രക്ഷോഭം ആരംഭിക്കും. സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തും. ഇതിന് മുന്നോടിയായി പെമ്പിൈള ഒരുമക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 26 ന് ഹൈക്കോടതിക്ക് മുന്നില്‍ പൗരാവകാശ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: