കുളമാവ്: രണ്ടിടങ്ങളില്‍ കിണറ്റില്‍ വീണ പശുവിനെ രക്ഷിച്ചു. തടിയമ്പാടും, കുളമാവിലും കിണറ്റില്‍ വീണ പശുക്കള്‍ക്ക് രക്ഷയായത് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍.
കുളമാവ് ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പാറയ്ക്കല്ഡ ബെന്നിയുടെ പശുവാണ് ഇന്നലെ രാവിലെ 8 മണിയോടെ സമീപത്തെ കിണറ്റില്‍ വീണത്. ഉടന്‍ തന്നെ മൂലമറ്റത്തെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി പശുവിനെ നെറ്റ് ഉപയോഗിച്ച് കരക്കെത്തിക്കുകയായിരുന്നു. 25 അടിയോളം താഴ്ചയുള്ള കിണറ്റില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. ലീഡിങ് ഫയര്മാന് ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.
ചെറുതോണി: മേഞ്ഞു നടക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ പശുകിടാവിന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ രക്ഷകരായി.
തടിയമ്പാട് ഉണ്ണിസിറ്റിയില് ചാത്തംകോട്ട് ജോര്‍ജിന്റെ പശുകിടാവാണ് കിണറ്റില്‍ വീണത് ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. 35 അടിയിലേറെ താഴ്ചയുള്ള കിണറ്റില്‍ വീണ കിടാവിനെ 12.30 ടെ കരക്കെത്തിച്ചു. ഫയര്മാന് ജയിംസ് തോമസാണ് കിണറ്റിലിറങ്ങി കയറിന് കിടാവിനെ ബന്ധിച്ച് കരക്കുകയറ്റാന്‍ നേതൃത്വം നല്‍കിയത്. കിണറ്റിലെ വെള്ളത്തില്‍ കൈകാലുകള്‍ ഉപയോഗിച്ച് കിടാവ് തുഞ്ഞു നില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: