കൊല്‍ക്കത്ത: രാമകൃഷ്ണ മിഷന്റെയും മഠത്തിന്റെയും അധ്യക്ഷന്‍ സ്വാമി ആത്മസ്ഥാനാനന്ദജി മഹാരാജി(98)ന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. സ്വാമിജിയുടെ നിര്യാണം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന തന്റെ ജീവിതത്തിലെ കാലഘട്ടം വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ഫെബ്രുവരി മുതല്‍ ചികിത്സയിലായിരുന്ന സ്വാമി രാമാകൃഷ്ണമിഷന് സേവാ പ്രതിഷ്ഠാന്‍ ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സമാധിയായത്. ബംഗ്ലദേശിലെ ധാക്കയ്ക്കു സമീപം സബജ്പൂരില് 1919 മെയിലായിരുന്നു ജനനം. 1938ല്‍ സ്വാമി വിരജാന്ദജി മഹാരാജില്‍ നിന്നു മന്ത്രദീക്ഷ നേടിയ ശേഷം 22ാമത്തെ വയസ്സിലാണ് ബേലൂര്‍ മഠത്തില്‍ ചേരുന്നത്. 1973ല്‍ രാമകൃഷ്ണ മിഷന്റെ ട്രസ്റ്റിയായും 1975ല്‍ അസി. ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1992ല്‍ ജനറല്‍ സെക്രട്ടറിയായി. 1997ല്‍ ഉപാധ്യക്ഷനായ സ്വാമി 2007ല്‍ അധ്യക്ഷനായി. മിഷന്റെ പതിനഞ്ചാമത് അധ്യക്ഷനായിരുന്നു.
1952ല്‍ ഹിമാലയത്തിലെ ശ്യാമള താലില്‍ വിരജാന്ദയുടെ അനുയായി ആയി ദീര്‍ഘകാലം തുടര്‍ന്നു. പിെന്ന റാഞ്ചി ടിബി സാനറ്റോറിയത്തില്‍ സേവനം, അവിടെ അസി.സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 58ല്‍ റംഗൂണില്‍( ഇന്ന് യംഗൂണ്‍) സേവാശ്രമ സെക്രട്ടറിയായി.65ല്‍ മടങ്ങിയെത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നേപ്പാളിലും ബംഗ്ളാേദശിലും പ്രവര്‍ത്തിച്ചു. അമേരിക്ക, കാനഡ, ജപ്പാന്,സിംഗപ്പൂര്‍, മലേഷ്യ,ഫിജി, ്രശീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ശ്രീരാമകൃഷ്ണ ദേവന്റെയും സ്വാമി വിവേകാനന്ദന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: