കൊച്ചി: പുതുവൈപ്പില്‍ ഐഒസി പാചകവാതക സംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാരെ സംഘടിപ്പിച്ച് സമരത്തിന് നേതൃത്വം കൊടുക്കുന്നതിന് പിന്നില്‍ തീവ്രവാദി, മാവോയിസ്റ്റ് സംഘടനകളാണെന്ന് പോലീസ്.
സമാധാനപരമായി നടന്നിരുന്ന പ്രതിഷേധ സമരം അക്രമാസക്തമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇത്തരം സംഘടനകളില്‍പ്പെട്ട ചിലരാണെന്ന് ആലുവ റൂറല്‍ എസ്പി എം.വി. ജോര്‍ജ് പറഞ്ഞു. നാട്ടുകാര്‍ക്ക് ഇത്ര വലിയ സമരം സംഘടിപ്പിക്കാന്‍ കഴിയില്ല. പോലീസ് നിരീക്ഷണത്തിലുള്ള ചിലര്‍ പ്രദേശത്ത് തമ്പടിച്ചിരുന്നു.
സമരം തീവ്രവാദി ശക്തികള്‍ ഹൈജാക് ചെയ്തിരിക്കുകയാണ്. അതല്ലാതെ സ്ത്രീകളും കുട്ടികളുമടക്കം ഇത്രയും വലിയ സമരത്തിന് ഇറങ്ങുമെന്ന് കരുതാനാവില്ലെന്നും എസ്പി പറഞ്ഞു. സമരക്കാര്‍ക്ക് പിന്നിലെ ശക്തികളെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ 17 പുരുഷന്മാര്ക്കും 64 സ്ത്രീകള്‍ക്കും എതിരെ പോലീസ് കേസെടുത്തു. ഇവരെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയയ്ക്കാന് തീരുമാനിച്ചെങ്കിലും ആരും പിരിഞ്ഞുപോയില്ല.
ഇതേത്തുടര്‍ന്ന് എണ്പത്തിയൊന്നു പേരെ ഞാറയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചിട്ടും ഇവര്‍ പോകാന്‍ കൂട്ടാക്കിയില്ല. റിമാന്റ് ചെയ്യാനാണ് ഇവര്‍ ആവശ്യപ്പെട്ടത് ഇത് കോടതി പരിസരത്ത് സംഘര്‍ഷത്തിനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: