ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യു.പി.എ സ്ഥാനാര്‍ഥിയായ പ്രണബ് മുഖര്‍ജിക്ക് മുലായം സിംഗ് ചെയ്ത വോട്ട് തള്ളിയതായി ഇലക്ഷന് കമ്മിഷന് അറിയിച്ചു. എതിര് സ്ഥാനാര്‍ഥി പി.എ.സംഗ്മ നല്കിയ പരാതിയെ തുടര്‍ന്നാണിത്.
ഇന്നലെ വോട്ടിംഗ് സമയത്ത് മുലായംസിംഗ് യാദവ് തന്റെ കൈയിലുണ്ടായിരുന്ന ബാലറ്റ് പേപ്പറില്‍ ആദ്യം എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി പി.എ. സംഗ് മയ്ക്കാണ് വോട്ട് രേഖപ്പെടുത്തിയത്. പെട്ടെന്ന് തെറ്റ് മനസ്സിലാക്കിയ അദ്ദേഹം ആ ബാലറ്റ് പേപ്പര്‍ വലിച്ചുകീറിയശേഷം കൈയിലുണ്ടായിരുന്ന രണ്ടാമത്തെ ബാലറ്റ് പേപ്പറില്‍ പ്രണബിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
കീറിയ ബാലറ്റ് ആയിരുന്നതിനാലാണ് പുതിയ ബാലറ്റ് വാങ്ങിയതെന്ന് മുലായം അറിയിച്ചതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ വി.കെ. അഗ്നിഹോത്രി വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: