വാഷിങ്ടണ്‍: ഉത്തരകൊറിയയിലെ തടവില്‍നിന്നു മോചിതനായ യു.എസ് വിദ്യാര്‍ഥി ഒട്ടോ ഫെഡറിക് വാംബിയര്‍ (22) മരിച്ചു. ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്ന വാംബിയറിനെ കഴിഞ്ഞ 13നാണ് ഉത്തരകൊറിയ വിട്ടയച്ചത്.
ഭക്ഷ്യവിഷബാധക്കുള്ള മരുന്നു കഴിച്ചതിനെത്തുടര്‍ന്ന് നാളുകളായി വാംബിയര്‍ അബോധാവസ്ഥയിലായിരുന്നു. ഒഹായോയില്‍ വന്നിറങ്ങിയ വിമാനത്തില്‍നിന്ന് ഓട്ടൊ വാംബിയറിനെ ആംബുലന്‍സില്‍ സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററിലേക്കു കൊണ്ടുപോവുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിചാരണക്ക് തൊട്ടുപിന്നാലെ വാംബിയര്‍ അസുഖബാധിതനായെന്നും ഉറക്കഗുളിക കഴിച്ചതിനു ശേഷം അബോധാവസ്ഥയിലായെന്നുമാണ് ഉത്തര കൊറിയന്‍ അധികൃതര്‍ വിശദീകരിച്ചത്. എന്നാല്‍, കസ്റ്റഡിയില്‍ യുവാവിനു ക്രൂരമര്‍ദനമേറ്റതായി ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നെന്നാണ് യു.എസ് ആരോപണം.
യൂണിവേഴ്സിറ്റി ഓഫ് വിര്‍ജീനിയയിലെ വിദ്യാര്‍ഥിയായ വാംബിയര്‍ ടൂറിസ്റ്റായാണ് ഉത്തരകൊറിയയില്‍ എത്തിയത്. രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്നതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത വാംബിയറെ കോടതി 15 വര്‍ഷം ലേബര്‍ ക്യാമ്പിൽ പണിയെടുക്കാന്‍ ശിക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: