ചാത്തന്നൂര്‍: കൂട്ട ആത്മഹത്യാശ്രമക്കേസില്‍ റിമാന്റിലായ എട്ട് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഗൃഹനാഥനും കുടുംബവും വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കാണപ്പെടുകയും തുടര്‍ന്ന് ഗൃഹനാഥനും മകളും മരിക്കുകയും ചെയ്തിരുന്നു. ഗൃഹനാഥന്റെ ഭാര്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഗൃഹനാഥനായ നെടുങ്ങോലം വട്ടവിള വീട്ടില്‍ ബാലചന്ദ്രനെ(53) സുമാ ട്രേഡേഴ്സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തവരെ പണം അപഹരിച്ചെന്ന കാരണം പറഞ്ഞ് വിവിധ സ്ഥലങ്ങളിലായി കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ഗൃഹനാഥന് മരിക്കുന്നതിന് തലേദിവസവും കടയുടമയും മക്കളും ജീവനക്കാരും ക്രൂരമായി മര്‍ദിച്ചതായും പറയുന്നു. ഇതേതുടര്‍ന്ന് കുടുംബം ആത്മഹത്യക്ക് ശ്രമിക്കുകയും ഗ്യഹനാഥനും മകളും മരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് എട്ട് പേരെ പരവൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് റിമാന്റ് ചെയ്തിരുന്നു .അത്മഹത്യയുമായി ബന്ധപെട്ട് ഇവരെ പരവൂര്‍ പോലീസ് കോടതി മുഖേന ആറ് ദിവസത്തെക്ക് കസ്റ്റഡിയില്‍ വാങ്ങി.
ഇവരെ സംഭവസ്ഥലങ്ങളില്‍ എത്തിച്ച് തെളിവുകള്‍ ശേഖരിച്ച ശേഷം കോടതിയില്‍ ഹാജരാക്കും. എന്നാല്‍ ഈ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മരിച്ച ഗൃഹനാഥനും കുടുംബവും കടയുടമയുടെ പീഡനത്തെ സംബന്ധിച്ചും ക്രൂരമര്‍ദ്ദനത്തെ സംബന്ധിച്ചും പരവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് വേണ്ട രീതിയില്‍ കേസ് കൈകാര്യം ചെയ്യാത്തതാണ് ഈ ദാരുണസംഭവത്തിനു പിന്നിലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: