തലശ്ശേരി: വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്കി പള്ളൂര്‍ സ്വദേശികളായ മൂന്ന് പേരെ കബളിപ്പിച്ചുവെന്ന കേസിലെ പ്രതി പിണറായി പാറപ്രത്തെ അമൃതം വീട്ടില്‍ വടക്കയില്‍ അജയനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ തിരികെ ഹാജരാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നാല് ദിവസം അജയനെ പോലിസിന് വിട്ടു നല്‍കിയിരുന്നത്. ആദ്യദിവസം തന്നെ പ്രതിയുടെ തലശ്ശേരി പിയര്‍ റോഡിലുള്ള സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടര്‍ ഉള്‍പെടെയുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെടുത്തിരുന്നു പരാതിക്കാരില്‍ നിന്നും പ്രതിയുടെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പള്ളൂരിലെ നാമത്ത് ഹൗസില്‍ പി.എന്‍.റജില്‍, പ്രണവത്തില്‍ പി.സവിത, കിളിയാംപറമ്പില്‍ കെ.രതീഷ് എന്നിവര്‍ നല്കിയ പരാതിയിലാണ് ഇക്കഴിഞ്ഞ 9 ന് അജയനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. സമാന പരാതികളെ തുടര്‍ന്ന് 2012 ലും 2016 സപ്തമ്പറിലും ഇയാളെ തലശ്ശേരി പോലീസ് പിടികൂടിയിരുന്നു. 2012 ല്‍ നിരവധി വ്യാജസര്‍ട്ടിഫിക്കറ്റുകളും കമ്പ്യൂട്ടര്‍ ഉള്‍പെടെ ഉപകരണങ്ങളും കണ്ടെടുത്തതിനെ തുടര്‍ന്ന് അജയനെ കസ്റ്റഡിയിലെടുത്തുവെങ്കിലും മണിക്കൂറുകള്‍ക്കകം വിട്ടയച്ചു. ഒരന്വേഷണവും നടത്താതെ വിട്ടയക്കപ്പെട്ട ഇയാള്‍ പോലീസിന്റെ മൂക്കിന് കീഴെ തന്നെ വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്നതിന്റെ മറവില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവും വിതരണവും പൊടിപൊടിച്ചു. ഒട്ടുമിക്ക രാഷ്ട്രിയ കക്ഷികളിലുംപെട്ട ചോട്ടാ നേതാക്കള്‍ മുതല്‍ ഏതാനും മാധ്യമപ്രവര്‍ത്തകര്‍ വരെ അജയനില്‍ നിന്നും സംഘടിപ്പിച്ച വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ ജോലിയും ഉദ്യോഗക്കയറ്റവും സൈന്യത്തിന്റെ സെമിനാറിലടക്കം സംബന്ധിച്ചു വിവാദത്തിലായത് ഈയ്യിടെ പുറത്ത് വന്ന രഹസ്യം പോലീസിലടക്കമുള്ള ഉന്നതതല ബന്ധങ്ങളുടെ മറവില്‍ വ്യാജ ബിരുദസര്ട്ടിഫിക്കറ്റുകളുടെ ഉറവിടം തകര്‍ക്കാന്‍ ലോക്കല്‍ പോലീസിനായില്ല. ഇതിനിടയില്‍ യാദൃശ്ചികമായാണ് 2016 സെപ്തമ്പര്‍ 29 ന് അജയന്റെ അമൃതാ കോളേജില്‍ വീണ്ടും പോലീസ് എത്തുന്നത്.14 വ്യാജ യൂണിവേഴ്സിറ്റികളുടെ പേരില്‍ അജയന് നിര്‍മ്മിച്ച നൂറ് കണക്കിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അന്ന് പോലീസ് കണ്ടെടുത്തിരുന്നു ഇതില്‍ മിക്കതിലും യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറും പരീക്ഷാ കണ്‍ട്രോളറുമായി ഒപ്പിട്ടിരുന്നത് അജയനായിരുന്നു. കേസിപ്പോള്‍ െ്രെകംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: