ഇരിട്ടി: ആറളം ഫാം ഗവ. ഹൈസ്കൂളിനായി നിര്‍മ്മിക്കുന്ന കളിസ്ഥലത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ആറളം ഫാം അധികൃതര്‍ ആവശ്യപ്പെട്ടു. കളിസ്ഥലം നിരമ്മിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണ മെന്ന ആവശ്യവുമായി മുന്നോട്ടുവരാന്‍ ഫാം എംഡി യുടെ നേതൃത്വത്തിലുള്ള അധികൃതരെ പ്രേരിപ്പിച്ചത് എന്നാണു അറിയുന്നത്.
എന്നാല്‍ ആറളം ഫാമിംഗ് കോര്‍പ്പറേഷന്റെ ചെയര്‍മാനായ ജില്ലാ കളക്ടറുടെ അനുമതിയോടെയാണ് നിര്‍മ്മാണം ആരംഭിച്ചത് എന്നാണു സ്കൂളുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെയും ആറളം ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതില്‍ പെടുത്തി അഞ്ചു ലക്ഷത്തോളം ചിലവാക്കിയാണ് ഇതിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നത്. പഞ്ചായത്തു പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ ആണ് ഇതിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. ഈ ചടങ്ങില്‍ ജില്ലാ കളക്ടറേയും മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. സ്കൂളിന്റെ അധീനതയില്‍ ഉള്ള മൂന്നര ഏക്കര്‍ സ്ഥലത്താണ് കളിസ്ഥലം നിര്‍മ്മിക്കുന്നത്. പുനരധിവാസ മേഖലക്കായി സ്ഥലം അനുവദിച്ചപ്പോള്‍ ഫാന്‍ സ്കൂളിനും സ്ഥലം നീക്കിവെച്ചിരുന്നു. അഞ്ചേക്കര്‍ സ്ഥലമാണ് അന്ന് സ്കൂളിനായി നീക്കിവെച്ചതു. റോഡിനിരുവശത്തുമായി നീക്കിവെച്ച ഒന്നര ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂളിനായി നീക്കിവച്ചിരിക്കുന്ന സ്ഥലത്തിന്റെ പ്ലാനും സ്കെച്ചും സ്കൂള്‍ അധികൃതരുടെ കൈവശമുണ്ടെന്നാണ് പ്രധാനാദ്ധ്യാപിക പറയുന്നത്. ആരെതിര്‍ത്താലും നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്ന് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എന്‍.ടി.റോസമ്മ പറഞ്ഞു. ഫാമിന്റെ അവകാശവാദം തെറ്റാണെന്നും ഇത് അംഗീകരിക്കില്ലെന്നും പഞ്ചായത്തു പ്രസിഡന്റ് ഷിജി നടപറമ്പിലും പറഞ്ഞു. ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തിന് സ്കൂളിന്റെ കയ്യില്‍ യാതൊരു രേഖയും ഇല്ലെന്നു ഫാമിന്റെ എം ഡി വിശ്വനാഥന് നായര്‍ പറയുന്നു. ഇതോടെ സ്കൂളിന്റെ കളിസ്ഥല നിര്‍മ്മാണം വാന്‍ വിവാദത്തിലേക്ക് നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: