ന്യൂദല്‍ഹി: ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാര ലഭ്യത തുടങ്ങിയവയില്‍ ഇന്ത്യയിലെ കുട്ടികള്‍ വളരെപിന്നിലാന്നെ് റിപ്പോര്‍ട്ട്. ഒരു എന്‍ജിഒ സംഘടന നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ചെയില്‍ഡ് ഡവലപ്മെന്റ് ഇന്‍ഡക്സില്‍ (സിഡിഐ) ഇന്ത്യയുടെ സ്ഥാനം 1995 നെ അപേക്ഷിച്ച് വളരെ പിറകോട്ട്പോയി. 112-ാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. 141 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത്. 1995 മുതലുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ്. സിഡിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 1995 നും 1999 നും ഇടക്ക് ഇന്ത്യയുടെ സ്ഥാനം 100 ല്‍നിന്ന് 103 ലേക്കും 2005 നും 2010 നും ഇടക്ക് 103 ല്‍നിന്ന് 112 ലേക്കും ഇന്ത്യ തള്ളപ്പെട്ടു.
ഇന്ത്യക്കുള്ള മുന്നറിയിപ്പാണ് സര്‍വേ ഫലമെന്ന് സേവ് ദ ചില്‍ഡ്രന്‍ സിഇഒ തോമസ് ചാണ്ടി വ്യക്തമാക്കി. എല്ലാത്തലത്തിലും കുട്ടികളുടെ വളര്‍ച്ച, പുരോഗതി എന്നിവ ലക്ഷ്യമിട്ട് 2008 ലാണ് സിഡിഐ രൂപീകരിച്ചത്.
സിഡിഐയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആസ്ട്രേലിയ 16-ാം സ്ഥാനത്താണ്. തൊട്ടുപുറകില്‍ അമേരിക്ക(24), ചൈന(29). ഏറ്റവും താഴെ സൊമാലിയയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
എന്നാല്‍ രാജ്യത്തെ 42 ശതമാനം കുട്ടികളും തൂക്കക്കുറവുള്ളവരാണ്. രണ്ട് വയസ്സില്‍ താഴെയുള്ള 58 ശതമാനം കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണ്. കൂടാതെ കടുത്ത പട്ടിണിയും പീഡനങ്ങളും ബാലവേലകളും വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് പറ്റിയ അന്തരീക്ഷം ഇന്ത്യയില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: