ചേര്‍ത്തല: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക കരണത്തടിച്ചതായി പരാതി. കഞ്ഞിക്കുഴി പടിഞ്ഞാറെ മാളിയേക്കല്‍ രാജീവ് – ബൈരജ്ഞിനി ദമ്പതികളുടെ മകന് ആഷിക്ക്(എട്ട്)ആണ് ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. വായനാദിനത്തിന്റെ പ്രധാന്യം സംബന്ധിച്ച് എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് എഴുതിയത് എന്നതിന്റെ പേരിലാണ് മര്‍ദിച്ചതെന്നാണ് പരാതി. വീട്ടിലെത്തിയ ആഷിക്കിന് ചെവിവേദന അനുഭവപ്പെടുകയും തുടര്‍ന്ന് വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായും സഹപാഠികളുടെയും മറ്റ് സാക്ഷികളുടെയും മൊഴി രേഖപ്പെത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചേര്‍ത്തല പോലീസ് പറഞ്ഞു.
എന്നാല്‍ വിദ്യാര്‍ത്ഥിയെ കരണത്തടിച്ചിട്ടില്ലെന്നും നോട്ടുബുക്ക് ദേഹത്ത് തട്ടുകമാത്രമാണ് ചെയ്തതെന്നും ഇക്കാര്യം രക്ഷിതാക്കളെ പറഞ്ഞ് മനസിലാക്കിയെന്നുമാണ് മതിലകം ലിറ്റിള്‍ ഫ്ളവര്‍ സ്കൂള്‍ അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: