ന്യൂദല്‍ഹി: നഗരപ്രദേശങ്ങളിലെ 20 ലക്ഷം പാവപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. 4720 നഗരങ്ങളിലും ടൗണിലുകളിലുമായി വസിക്കുന്ന 20 ലക്ഷം പാവപ്പെട്ടവര്‍ക്കാണ് രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുക.
ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ പിഎംഎവൈ പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം. 1,09,000 വീടുകളാണ് സംസ്ഥാനത്ത് നിര്‍മ്മിക്കുന്നത്.
മൂന്ന് വര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണകാലത്താണ് വീട് നിര്‍മ്മാണം ഇത്രയധികം വര്‍ദ്ധിച്ചത്. പത്ത് വര്‍ഷം കൊണ്ട് മുന്‍ യുപിഎ സര്‍ക്കാരിന് 13,82,768 വീടുകളുടെ നിര്‍മ്മാണത്തിനു മാത്രമേ അനുമതി നല്കാന് കഴഞ്ഞിട്ടുള്ളൂ. അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ 10 വര്‍ഷം വേണ്ടിവന്നു. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ വെറും മൂന്ന് വര്‍ഷംകൊണ്ടാണ് നിരവധി നേട്ടങ്ങള്‍ കൈവരിച്ചത്. ഇതാണ് മറ്റു സര്‍ക്കാരുകളില്‍ നിന്ന് എന്‍ഡിഎ സര്‍ക്കാരിനെ വ്യത്യസ്ഥമാക്കുന്നത്. 2020 ഓടെ എല്ലാവര്ക്കും വീടാണ് ലക്ഷ്യം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: