സോപൂര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. സോപോര്‍ ജില്ലയിലെ പസല്‍പോരെ പ്രദേശത്ത് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിക്കുന്നു.
ഭീകരര്‍ ഈ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യത്തിന്റെ 22 ആര്.ആര് വിഭാഗം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യവും തിരിച്ചടിച്ചു. തുടര്‍ന്നുണ്ടായ രൂക്ഷമായ വെടിവയ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
ചൊവാഴ്ച രാത്രി ഭീകരര്‍ ട്രാലിലെ സിആര്‍പിഎഫ് ക്യാംപിനു നേരെ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.
>:
പ്രതികരിക്കാൻ ഇവിടെ എഴുതുക: