കണ്ണൂര്‍: നിശബ്ദ വിപ്ലവത്തില്‍ നിന്ന് ശബ്ദവിപ്ലവത്തിന്റെ പാതയിലാണ് യോഗയെന്ന് സുരേഷ് ഗോപി എംപി. ഭാരതത്തിലെ ഋഷിവര്യന്മാര് നൂറ്റാണ്ടുകളായി വളര്ത്തിയെടുത്തിയെടുത്തതാണ് യോഗ. 2015 ലാണ് യോഗയെ ലോകം മുഴുമവന്‍ ഏറ്റെടുത്തത്. അന്താരാഷ്ട്രാ യോഗാദിനാചരണത്തിന്റെ ഭാഗമായി ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗാചാര്യന്മാരെ ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണും മരവും മനുഷ്യനും എല്ലാം പ്രകൃതിയുടെ ഭാഗമാണ്. നമ്മുടെ നിലനില്പിന് ഇതെല്ലാം തന്നെ സംതുലിതമായി മുന്നോട്ട് പോകണം. നിരവധി ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാണ് ഇന്ന് നാം. അസുഖങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും വ്യാകുലപ്പെടുന്ന നമുക്ക് ചിലവില്ലാത ചികിത്സാ രീതിയായി യോഗയെ കാണാവുന്നതാണ്. യോഗ ഏതെങ്കിലും ഒരു വിഭാഗത്തിന്റെതായി കാണണ്ടതില്ല. ഏതെങ്കിലും മതത്തെ വളര്‍ത്താനല്ല യോഗ പ്രചരിപ്പിക്കുന്നത്. മറിച്ച് പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും വേണ്ടിയുള്ള വിശാലമായ കാഴ്ചപ്പാടാണ് യോഗയുടെ പ്രചാരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ പ്രശസ്തരായ യോഗ പരിശീലകരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സ്വാമി അദൈ്വതാനന്ദ,വത്സന് തില്ലങ്കേരി, കെ.രഞ്ജിത്ത്, കെ.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ആചാര്യ ഗോവിന്ദ (പുനര്‍ജനി യോഗ കേന്ദ്രം), എം.ജി.രഞ്ജിത്ത് (ക്യൂ ഐസി ഹോള്‍ഡര്‍), പി.ഷൈനി (ആര്‍ട്ട് ഓഫ് ലീവിംഗ്), ടി.കെ.ദേവകി അന്തര്‍ജനം കടന്നപ്പള്ളി, എം.എസ്.ബിജി ലാല്‍ (പ്രഗതി സ്കൂള്‍ ഓഫ് യോഗ സ്റ്റഡീസ്), ഡോ:വി.വി.ചന്ദ്രന്, നാരായണന് തളിപ്പറമ്പ്, സുജാത, രാഘവന്, ഹബീബ്, സുധാ മേനോന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇരിട്ടി പ്രഗതി കോളേജ് വിദ്യാര്‍ത്ഥിനികള്‍ വിവിധ യോഗമുറകള്‍ അവതരിപ്പിച്ചു. കെ.കെ.വിനോദ് കുമാര്‍ സ്വാഗതവും കെ.രതീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: