കുറവിലങ്ങാട്: ജില്ലയിലെ സകൂള്‍-കോളേജ് കേന്ദ്രീകരിച്ച് ലഹരി-കഞ്ചാവ് വിതരണ ശ്രൃംഖലയിലെ പ്രധാനി ഉഴവൂര്‍ മടക്കത്തറവീട്ടില് ആകാശ് ബാബു(18) കഞ്ചാവുമായി വീണ്ടും പോലിസ് പിടിയിലായി.കുറെ നാളുകളായി വിലസുന്ന സംഘം പ്രായപൂര്ത്തിയാകാത്തതുമൂലം നിരവധിതവണ പോലിസ്-എകസൈസ് നടപടികളില്‍ നിന്ന് സ്ഥിരമായി രക്ഷപ്പെടുന്നതിന് എതിരെ വ്യാപക പ്രതിക്ഷേധ ഘട്ടത്തിലാണ് പോലീസ് ആകാശിന്റെ ഉഴവൂരീലെ വീട് പരിശോധിക്കുവാന്‍ തിരുമാനിച്ചത്.
ഇതിന് മുമ്പ് എക്സൈസ് പരിശോധനയില്‍ കഞ്ചാവുമായി ഇതേവിട്ടീല് നിന്ന് പിടിയിലായിട്ടുണ്ട്. അപരിജിതരായ യുവാക്കളും വിദ്യാര്‍ത്ഥികളും ആകാശിന്റെ വീട്ടീല് സംശയാസപദമായി താമസിക്കുന്നുണ്ടെന്നുള്ള വിവരത്തെതുടര്‍ന്നാണ് കുടുത്തുരൂത്തി സിഐ കെ.പി. തോംസണ്‍, കുറവിലങ്ങാട് എസ്ഐ ജയന് എന്നിവരൂടെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സംഘമാണ് വീട് പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്യതത്. പോലിസ് എത്തിയപ്പോള്‍ ചിലര്‍ ഓടിരക്ഷപ്പെട്ടു, ഇവരൂടെ ബൈക്ക് പോലിസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റൊരുപ്രധാനിയായ രാമപുരം സ്വദേശിയക്ക് വേണ്ടി പോലിസ് തിരച്ചില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: