ആമ്പല്ലൂര്‍: കേളിതോട്ടിലെ അനധികൃത ബണ്ടുകള്‍ പൊളിച്ചു നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കേളിതോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി സ്വകാര്യ വ്യക്തികള്‍ അനധികൃതമായി നിര്‍മ്മിച്ച ബണ്ടുകളും മറ്റ് തടസ്സങ്ങളും നീക്കുന്നതിനാണ് പുതുക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചത്.
കേളിതോട് പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും നീരൊഴുക്ക് സുഗമമാക്കി തോട് നവീകരിച്ച് കുറുമാലി പുഴയിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള ആവശ്യവുമായി പുതുക്കാട് പഞ്ചായത്ത് അധികൃതര്‍ നാളെ കളക്ടറെ സന്ദര്‍ശിക്കും.
തോട്ടിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന് വേണ്ട നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കും. പുതുക്കാട്, അളഗപ്പനഗര്‍, നെന്മണിക്കര എന്നീ മൂന്ന് പഞ്ചായത്തുകളിലൂടെ പോകുന്ന തോടായതുകൊണ്ടാണ് കയ്യേറ്റം ഒഴിപ്പിക്കാന്‍ കളക്ടറെ സമീപിക്കുന്നതെന്ന് പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന് അറിയിച്ചു.
ഇതേ സമയം തോട്ടില്‍ ബണ്ട് നിര്‍മ്മിച്ചതു മൂലം കെട്ടികിടക്കുന്ന വെള്ളം ഒഴുക്കി കളയാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്.
സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ആശ പ്രവര്‍ത്തകര്‍ സമീപ പ്രദേശത്തെ വീടുകളില്‍ ക്ലോറിനേഷന് നടത്തി.
കൊതുകും കൂത്താടികളും നിറഞ്ഞ മലിനജലം ബണ്ട് പൊട്ടിച്ച് ഒഴുക്കി കളയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്, പഞ്ചായത്തംഗങ്ങളായ സതി സുധീര്‍, സരിത രാജേഷ്, രാജു തളിയപറമ്പില്‍, മറ്റത്തൂര്‍ ഹെല്‍ത്ത് സൂപ്രണ്ട് പി.ആര്.സുരേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജു എന്നിവരാണ് കേളിതോട് സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: