കെ.എസ് സതീഷ്
കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ കാവല്ക്കാരന് കണ്ണന് ഓര്‍മ്മയായി. ജോലി കഴിഞ്ഞ് മടഞ്ഞി വരവേ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ജീവിതകാലം മുഴുവന്‍ കാട്ടില്‍ കഴിഞ്ഞ് വനത്തെയും വന്യ ജീവികളെയും അടുത്തറിഞ്ഞ കണ്ണന് തേക്കടി ഗേറ്റുംങ്കല് ജനിച്ചു വളര്‍ന്നയാളാണ്.
പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ മുക്കും മൂലയും ഇദ്ദേഹത്തിന് കാണാപ്പാഠമായിരുന്നു. സാധാരണ ഉദ്യോഗസ്ഥന് മുതല്‍ ചീഫ് ഫോറസ്റ്റ് കണ്‍സെര്‍വേറ്റര്‍ വരെയുള്ളര്‍ വന്യജീവി സങ്കേതത്തിലെത്തിയാല്‍ കണ്ണന്റെ സഹായം തേടുമായിരുന്നു. വനത്തിലെ സസ്യങ്ങളുടെയും വന്യ ജീവികളുടെയും സാന്നിധ്യവും ചിരപരിചിതമായിരുന്നു കണ്ണന്. പരിസ്ഥിതി ശാസ്ത്രജ്ഞരും, വന നിരീക്ഷകര്‍ക്കും കാട്ടിലൂടെയുള്ള സഞ്ചാരത്തിനും താമസത്തിനും കണ്ണന്റെ സാന്നിധ്യം ഇപ്പോഴും തേടിയിരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം കഴിച്ചുകൂട്ടിയിരുന്നത് വനത്തിനുള്ളില്‍ തന്നെ.താല്‍ക്കാലിക ജീവനക്കാരനായിരുന്ന കണ്ണനെ ഏറെ വൈകിയാണ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്.കണ്ണനെ കുറിച്ച് ഡോക്യുമെന്ററികളും വാര്‍ത്തകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുമളി മന്നാക്കുടി സ്വദേശി പരേതയായ സോഫിയാണ് ഭാര്യ. ഏക മകന് വനം വകുപ്പിലെ ജീവനക്കാരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: