കണ്ണൂര്‍: കര്‍ണാടക-കേരള അതിര്‍ത്തിയിലെ കിളിയന്തറ ചെക്ക്പോസ്റ്റില്‍ 9,000 പാക്കറ്റ് പാന്‍പരാഗ് പിടികൂടി. വാണിജ്യ നികുതി വകുപ്പും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണു പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. അശോക ടൂറിസ്റ്റ് ബസിന്റെ പിറകില്‍ കാര്‍ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
പിടിച്ചെടുത്ത പാന്‍പരാഗ് പിന്നീട് ഇരിട്ടി പോലീസിന് കൈമാറി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പാന്‍പരാഗ് കണ്ടെത്തിയത്. കേരളത്തില്‍ ഇത്തരം ലഹരി വസ്തുക്കള്‍ നിരോധിച്ചതിനെ തുടര്‍ന്ന് വലിയ വിലയ്ക്ക് വില്‍ക്കാനാണ് കര്‍ണാടകത്തില്‍ നിന്നും കടത്തികൊണ്ടുവരുന്നത്.
കഴിഞ്ഞ ആഴ്ചയും ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു. അന്ന് നരയന്‍പാറ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. 2012 മേയ് 22നു പുകയില ഉത്പന്നങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: