അഹമ്മദാബാദ്: അന്തര്‍ദ്ദേശീയ യോഗദിനമായ ഇന്നലെ യോഗാചാര്യന് ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ ജിഎംഡിസി ഗ്രൗണ്ടില്‍ മൂന്ന് ലക്ഷംപേര്‍ യോഗ ചെയ്ത് ലോക റെക്കോര്‍ഡ് കുറിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഹൈക്കോടതി ജഡ്ജിമാരും ഐപിഎസ്, ഐഎഎസ് ഓഫീസര്‍മാരും പങ്കെടുത്തു.
പതഞ്ജലി യോഗാപീഠ് സംഘടിപ്പിച്ച വമ്പന്‍ യോഗ പ്രകടനം കാണാന്‍ വിവിധ മതനേതാക്കളെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. ഒന്നരമണിക്കൂര്‍ യോഗപരിശീലനം ലോക റെക്കോര്‍ഡാണെന്ന് രാംദേവ് പറഞ്ഞു. 2015 ജൂണ്‍ 21 ന് ദല്‍ഹി മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ക്കൊപ്പം 35,985 പേര് യോഗ ചെയ്തതാണ് മുന്‍ ലോക റെക്കോര്‍ഡ്.
ഗിന്നസ് റെക്കോര്‍ഡ് ബുക്ക് അധികൃതര്‍ നിരീക്ഷകരായി എത്തിയിരുന്നു.യോഗയില്‍ പങ്കെടുത്തവരുടെ കൃത്യമായ കണക്ക് ഇവര്‍ പ്രഖ്യാപിക്കുമെന്ന് രാംദേവ് പറഞ്ഞു.
ലോകമെമ്പാടും യോഗ ജനകീയമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമിത് ഷാ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: