തിരുവനന്തപുരം: മാനവീയം വീഥിയില്‍ വീണ്ടും നിയമം നോക്കുകുത്തി. ഭരണകക്ഷി നേതാക്കളുടെ സാന്നിധ്യത്തില്‍ വിലക്കുലംഘിച്ച് നിരോധിത ഡോക്യുമെന്ററികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു. രാഷ്ട്രവിരുദ്ധമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച മൂന്നു ഡോക്യുമെന്ററികളാണ് പ്രദര്‍ശിപ്പിച്ചത്. രാജ്യതാത്പര്യത്തിന് എതിരാണ് സിപിഎമ്മെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു പരിപാടി.
മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്റ്റീവ്, മാനവീയം സ്ട്രീറ്റ് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദി അണ്‍ബിയറബിള്‍ ബീയിംഗ് ഓഫ് ലൈറ്റ്നസ്, ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍, മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് എന്നീ ഡോക്യുമെന്ററികളാണ് പ്രദര്‍ശിപ്പിച്ചത്. മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് ഡോക്യുമെന്ററിയുടെ സംവിധായിക പ്രദര്‍ശനാനുമതി തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല. മുമ്പ് മാനവീയം വീഥി കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ നിരോധിത സംഘടനയുടെ പ്രവര്‍ത്തകര്‍ സമ്മേളിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രി എട്ടിനുശേഷം മാനവീയം വീഥിയില്‍ യാതൊരുവിധ പരിപാടികള്‍ക്കും അനുമതി നല്‍കേണ്ടെന്ന് പോലീസ് തീരുമാനിച്ചിരുന്നു.
അനുബന്ധമായി നടന്ന മീറ്റ് ദി ഡയറക്റ്റര്‍ പരിപാടിയില്‍ സംവിധായകരായ പി.എന്‍. രാമചന്ദ്ര, എന്‍.സി. ഫൈസല്‍, ഷോണ്‍ സെബാസ്റ്റ്യന്‍, കാത്തു ലൂക്കോസ്, അജയന് എന്നിവര്‍ സംസാരിച്ചു. വിനോദ് വൈശാഖി അധ്യക്ഷനായി. സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന് സംവിധായകര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജി.എല്‍. അരുണ്‍ ഗോപി, വി.കെ. ജോസഫ്, സജിന്‍ ബാബു, മനോജ് രാംസിങ്, ബേബി തോമസ്, ബി.പി. മുരളി, കരമന ഹരി, വി.എസ്. ബിന്ദു കെ.ജി. സൂരജ്, രാഹുല്‍ തോട്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: