കാട്ടാക്കട: കാട്ടാക്കടയില്‍ സിപിഎം സംഘം യുവമോര്‍ച്ച നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ചൊവ്വാഴ്ച രാത്രി 9 നാണ് തോട്ടംപാറ കുഴലാര്‍ വിഷ്ണുഭവനില്‍ വിഷ്ണുവിനെ അക്രമികള്‍ തല്ലിച്ചതച്ചത്. തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ വിഷ്ണുവിനെ രാത്രി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മടങ്ങുകയായിരുന്ന വിഷ്ണുവിനെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്.
കാട്ടാക്കടയില്‍ ദളിത് കുടുംബത്തെ കുടിയിറക്കിയ സംഭവത്തില്‍ സമരത്തിന്റെ മുന്‍ നിരയിലുള്ളയാളാണ് വിഷ്ണു. ഡിവൈഎഫ്ഐ നേതാവ് ഐ.സാജുവിനെതിരെ സമരം ചെയ്യുമോടാ എന്ന് ചോദിച്ചാണ് സംഘം തന്നെ മര്‍ദിച്ചതെന്ന് വിഷ്ണു പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. വിഷ്ണുവിനെ മര്‍ദിച്ച മാര്‍ക്സിസ്റ്റ് ഗുണ്ടകളെ ഉടനടി അറസ്റ്റ് ചെയ്തില്ലെങ്കില്‍ യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് അജിത്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: