ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ മത്സ്യച്ചന്തയായ ജപ്പാനിലെ സുക്കിജി ഫിഷ് മാര്‍ക്കറ്റിനു സ്ഥാന ചലനം. വ്യാപാരത്തില്‍ മാത്രമല്ല വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിലും ശ്രദ്ധേയമായിരുന്നു ഈ മത്സ്യച്ചന്ത. ഏറെക്കാലമായി മാര്‍ക്കറ്റ് ഇപ്പോഴുള്ള സ്ഥലത്തു നിന്നു മാറ്റുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ടെക്കിയോ ഗവര്‍ണര്‍ യുറിക്കോ കൊയിക്കെ കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിച്ചു.
ജപ്പാനിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈ മത്സ്യച്ചന്ത. ഇവിടെ അതിരാവിലെ ട്യൂണ മത്സങ്ങള്‍ക്കായി നടത്തുന്നല ലേലം ഏറെ പ്രസിദ്ധമാണ്. എന്നാല്‍ 2020ലെ ഒളിമ്പിക്സിനുള്ള വേദികളിലൊന്നായി തെരഞ്ഞെടുത്തതു മുതലാണ് ഈ മാര്‍ക്കറ്റ് മാറ്റുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. യോജിച്ച ഇടം കണ്ടെത്തുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്നിരുന്നു.
മാര്‍ക്കറ്റ് മാറ്റുന്നത് സുക്കിജി എന്ന പ്രദേശത്തിന്റെ വാണിജ്യ, വിനോദ സഞ്ചാര പ്രാധാന്യം നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍ ഒളിമ്പിക്സിനു വേദിയാവുന്നതോടെ ഇതു തിരിച്ചു പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ടോക്കിയോ നഗരത്തിലെ അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: