കോട്ടയം: ഇളയമകളെ ബസ്സില്‍ യാത്രക്കാന് പോയ നെല്ലിക്കല്‍ കാലായില്‍ വിശ്വനാഥന് കുഴഞ്ഞു വീണു മരിച്ചതൊടെ ആശ്രയമറ്റ സഹോദരിമാര്‍ക്ക് നാടിന്റെ സ്നേഹ സമ്മാനം. വീട് തരപ്പെടുത്തുന്നതിനുള്ള പരക്കം പാച്ചിലിനിടയിലായിരുന്നു വിശ്വനാഥന്റെ മരണം. വിശ്വനാഥന്റെ ഭാര്യ പൊന്നമ്മ നാലു വര്‍ഷം മുന്‍പ് മരിച്ചിരുന്നു.
കണ്ണുംനട്ടു കൂട്ടിരുന്ന അച്ഛന്റെ തണലും മറഞ്ഞതോടെ വിനീതയും ചിത്രയും മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ തനിച്ചായി. പണിതീരാത്ത വീടിനോട് ചേര്‍ന്ന് പടുത കൊണ്ട് മറച്ച ഷെഡില്‍ ആണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇതോടെ പനച്ചിക്കാട് എട്ടാം വാര്‍ഡ് വികസന സമിതി ഇവരുടെ അവസ്ഥ മനസ്സിലാക്കി വീടുപണിക്ക് വേണ്ട നടപടികള്‍ക്ക് മുന്നിട്ടിറങ്ങുകയായിരുന്നു.
വാര്‍ഡ് വികസന സമിതിക്കൊപ്പം ഏറ്റുമാനൂര്‍ രാധാകൃഷ്ണന് സപ്തതി ആഘോഷ സമതിയുടെയും മറ്റ് സുമനസുകളുടെയും ജനങ്ങളുടെയും സഹകരണം ലഭിച്ചതോടെ വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചു.
നാടിന്റെ കൈതാങ്ങില്‍ നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനം ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടക്കുമെന്ന് എട്ടാം വാര്‍ഡ് മെമ്പര്‍ പ്രസീതാ.സി.രാജു, വികസന സമിതി ചെയര്മാന് .കെ.ആര്.രാധാകൃഷ്ണന് നായര്‍ ,ജോ.സെക്രട്ടറി എം.പി.രാധാകൃഷ്ണന്,എക്സിക്യൂട്ടിവ് അംഗം പി.പി.മോഹന്‍കുമാര്‍,സ്വാഗത സംഘം ജനറല്‍ സെക്രട്ടറി ഡോ.ഇ.കെ. വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: