കുറവിലങ്ങാട്: മഴശക്തമായതോടെ എം.സി റോഡില്‍ അപകടങ്ങളും വര്‍ദ്ധിക്കുന്നു. റോഡ് സുരക്ഷാ നടപടികള്‍ മെയ്മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും ജലരേഖയായി. നാടിനെ നടുക്കി ഓരോ ദിനവും അപകടം പെരുകുകയാണ്. വെമ്പളളി മുതല്‍ കുര്യം വരെ അപകടം നടക്കാത്ത ഒരു ദിവസം പോലും ഇല്ല. രണ്ടാഴ്ചക്കിടെ ഈ മേഖലയില്‍ പതിനാല് അപകടങ്ങളാണ് ഉണ്ടായത്.
എം.സി റോഡില്‍ പട്ടിത്താനത്തിനും കൂത്താട്ടുകുളത്തിനുമിടയില് മൂന്ന്് മാസത്തിനിടെ വാഹനാപകടത്തില്‍ പത്തുപേരാണ് മരിച്ചത്. ചെറുതും വലുതുമായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. റോഡ് മികച്ച നിലവാരത്തിലായതോടെ വാഹനങ്ങളുടെ വേഗം വര്‍ദ്ധിക്കുന്നതും ഡ്രൈവിങ്ങിലെ അശ്രദ്ധയുമാണ് അപകടത്തിന് കാരണം. വളവുകളില്‍ വേഗം കുറയ്ക്കാതെ സഞ്ചരിക്കുമ്പോള്‍ പല വാഹനങ്ങളും നിയന്ത്രണം വിട്ട് മറിയുകയാണ്.
വെമ്പളളി-കുര്യം പാതയില്‍ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് അധികൃതര്‍ പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. മഴ ആരംഭിച്ചതോടെ എം.സി റോഡിലൂടെയുളള യാത്ര അപകടഭീഷണി നിറഞ്ഞതാവുകയാണ്. ഇവിടെ റോഡിന് യാതൊരു് സുരക്ഷാനടപടികളൊും യാഥാര്‍ത്ഥ്യമായിട്ടില്ല. ജംഗ്ഷന് വികസനം നടപ്പാക്കുന്ന പട്ടിത്താനം, കുറവിലങ്ങാട് സെന്‍ട്രല്‍ജംഗ്ഷന്‍, കോഴ എന്നിവിടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല.
വിവിധ സ്ഥലങ്ങളില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായില്ല. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നടപടികള്‍ വൈകുമ്പോള്‍ വാഹനാപകടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: