തൃശൂര്‍: ഇന്ത്യന്‍ കോഫിഹൗസ് ഭരണസമിതി പിരിച്ച്വിട്ട് അഡ്മിനിട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനുള്ള താക്കീത്. കോഫിഹൗസ് ജീവനക്കാരില്‍ നിന്ന് ജനാധിപത്യപരമായി ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ അധികാരമുപയോഗിച്ച് പിരിച്ചുവിട്ടാണ് അഡ്മിനിസ്ട്രേറ്ററുടെ കയ്യില്‍ ഭരണമേല്‍പ്പിച്ചത്. പോലീസ്-സിഐടിയു മസില്‍പവറിന്റെ പിന്തുണയോടെയായിരുന്നു ഈ നടപടി.
ഹൈക്കോടതി വിധി വരുന്നതോടെ സിപിഎമ്മിന്റെ ധാര്‍ഷ്ട്യം നിയമവാഴ്ചക്ക് മുന്നില്‍ പരാജയപ്പെടുകയാണ്. പിരിച്ചുവിടല്‍ നടപടിയെ എതിര്‍ത്ത് തൊഴിലാളികള്‍ ഒന്നടങ്കം രംഗത്തുവന്നിട്ടും സിപിഎം നേതൃത്വം നടപടിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ബിജെപി, കോണ്‍ഗ്രസ്, മുസ്ലീംലീഗ്, സിപിഐ തുടങ്ങി എല്ലാപാര്‍ട്ടികളും പിരിച്ചുവിടലിനെതിരെ തൊഴിലാളികള്‍ക്ക് പിന്തുണ നല്കി.
ഇന്ത്യന്‍ കോഫിഹൗസിനെ തകര്‍ക്കുന്ന നിലപാടാണ് സിപിഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് തൊഴിലാളികള്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. സമരത്തിന് നേതൃത്വം നല്കിയ തൊഴിലാളികള്‍ക്കെതിരെ ശമ്പളം തടഞ്ഞുവെക്കല്‍, സ്ഥലം മാറ്റം തുടങ്ങിയ ശിക്ഷാനടപടികളും ഇതിനിടയില്‍ അഡ്മിനിസ്ട്രേറ്റര്‍ കൈക്കൊണ്ടു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ ആശ്വാസത്തിലാണെങ്കിലും എന്തുവിലകൊടുത്തും ഭരണം കയ്യടക്കുമെന്ന നിലപാടിലാണ് ഇപ്പോഴും സിപിഎം നേതൃത്വവും മന്ത്രി എ.സി.മൊയ്തീനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: