കാട്ടാക്കട: പത്ത് രൂപയുടെ നാണയങ്ങള്‍ സ്വകാര്യ ബാങ്കുകള്‍ നിരസിക്കുന്നതായി പരാതി. വായ്പ തിരിച്ചടവിനും നിക്ഷേപങ്ങള്‍ക്കും ഉപഭോക്താക്കള്‍ നല്കുന്നതില് പത്ത് രൂപയുടെ നാണയ തുട്ടുകള്‍ ഉണ്ടെങ്കില്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ലെന്ന് പരാതി.
കാട്ടാക്കടയിലെ ന്യൂ ജനറേഷന് ബാങ്ക് നാണയ തുട്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ട് മാസങ്ങളായി. തര്‍ക്കിക്കുന്നവരോട് നാണയ തുട്ടുകള്‍ ബാങ്കില്‍ കന്നുകൂടിയതിനാലാണ് സ്വീകരിക്കാത്തതെന്നാണ് വിശദീകരണം. എന്നാല്‍ വ്യാപാരികള്‍ ഈ ബാങ്കുകളില്‍ ചില്ലറ ആവശ്യപ്പെട്ട് ചെന്നാല്‍ നല്‍കാറുമില്ല.
റിസര്‍വ് ബാങ്ക് അച്ചടിച്ചിറക്കുന്ന നാണയങ്ങള്‍ക്ക് ബാങ്കുകള്‍ തന്നെ നിരോധനം ഏര്‍പ്പെടുത്തിയതോടെ വ്യാപാര സ്ഥാപനങ്ങളും ഇത്തരം നാണയ തുട്ടുകള്‍ വാങ്ങാന്‍ മടിക്കുകയാണ്. നാണയ തുട്ടുകളില്‍ 50 പൈസയ്ക്ക് മുകളിലുള്ളവയ്ക്ക് യാതൊരു നിരോധനവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് അധികൃതരുടെ വിശദീകരണം. നാണയങ്ങള്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും റിസര്‍വ് ബാങ്ക് ആവര്‍ത്തിക്കുന്നു. പക്ഷേ, ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന നിലപാടാണ് ന്യൂ ജെന്‍ ബാങ്കുകള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: