കുന്നത്തൂര്‍: ശൂരനാട് തെക്ക് പതാരംമുക്കില് പൊതുജനാരോഗ്യത്തിന് ഭീഷണിയായി നിക്ഷേപിച്ചിരുനന മാലിന്യകൂമ്പാരം പോലീസിന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ നീക്കം ചെയ്തു.
മാലുമേല്‍-പതാരം റോഡില്‍ പതാരംമുക്കിലെ ആളൊഴിഞ്ഞ ഭാഗങ്ങളിലാണ് വന്‍തോതില്‍ മാലിന്യങ്ങള്‍ അനധികൃതമായി തള്ളിയിരുന്നത്. അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇതില്‍പെടും.
ചീഞ്ഞ് ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നത് പാരിസ്ഥിതികനാശത്തിനും കാരണമായി. ഇത് കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങാന്‍ ഇടയാക്കി. മാലിന്യനിക്ഷേപം തടയാന്‍ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. നിരീക്ഷണ ക്യാമറ സ്ഥാപിയ്ക്കുമെന്ന വാഗ്ദാനവും പാഴ്വാക്കായി. പനി പടര്‍ന്നുപിടിച്ച പശ്ചാത്തലത്തിലാണ് മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി അധികൃതര്‍ രംഗത്തെത്തിയത്. ജെസിബി ഉപയോഗിച്ച് മാലിന്യം കോരി മാറ്റിയ ശേഷം സമീപത്ത് തന്നെ ഇവ മറവ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റും പോലീസും ഇതിന് മേല്‍നോട്ടം വഹിച്ചു.അനധികൃത മാലിന്യ നിക്ഷേപം തടയാന്‍ രാത്രികാല പെട്രോളിംഗ് ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: