നെടുമ്പാശ്ശേരി: ആലുവ തുരുത്തിലേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ്സ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നല്കി.
5000 ത്തോളം ആളുകള്‍ തിങ്ങി താമസിക്കുന്ന തുരുത്ത് ഗ്രാമത്തിലേയ്ക്ക് പാലങ്ങളും റോഡുകളും ഉണ്ടെങ്കിലും യാതൊരു പൊതുഗതാഗത സംവിധാനവുമില്ല. നിത്യേന രാവിലെയും വൈകിട്ടും ആലുവ ഡിപ്പോയില്‍ നിന്ന് തുരുത്തിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ബസ് പുതിയ പാലത്തിന്റെ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് സര്‍വ്വീസ് നിര്‍ത്തി. സര്‍വ്വീസ് പുനരാരംഭിച്ചാല്‍ തുരുത്തിലെ ജനങ്ങള്‍ക്കൊപ്പം ഗാന്ധിപുരം, അമ്പലനട, കൊണ്ടോട്ടി തുടയ്ക്കങ്ങിയ പ്രദേശങ്ങളിലേയും പതിനായിരകണക്കിന് സാധാരണ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുമെന്ന് ബിജെപി അവകാശപ്പെടുന്നു.
നിര്‍ദ്ദേശം ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി തുരുത്ത് വാര്‍ഡ് പ്രസിഡന്റ് നിഷോര്‍ ഒലങ്ങില്‍ അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ബിജെപി സംസ്ഥാന സമതിയംഗവും ചെങ്ങമനാട് പഞ്ചായത്തിന്റെ ക്ഷേമ /വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലതാഗംഗാധന്, ബിജെപി ആലുവ നിയോക മണ്ഡലം ജനറല്‍ സെക്രട്ടറി രൂപേഷ് പൊയ്യാട്ട്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സരസ്വതി മണികണ്ഠ വിലാസം, യുവമോര്‍ച്ച തുരുത്ത് യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് പാപ്പാളി, സെക്രട്ടറി അരുണ്‍രാജ് മേലാത്ത്, ഉദയന്‍ പാപ്പാളി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: