നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. കേക്ക് രൂപത്തിലുള്ള മിശ്രിതത്തില്‍ സ്വര്‍ണ്ണം പൊടിച്ച് ചേര്‍ത്താണ് കടത്താന്‍ ശ്രമിച്ചത്. മണിക്കൂറോളം ശ്രമിച്ചാണ് കസ്റ്റംമസ് അധികൃതര്‍ സ്വര്‍ണ്ണം വേര്‍പ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മുഹമ്മദ് അലി (45)യെ അറസ്റ്റ് ചെയ്യ്തു. സ്വര്‍ണ പണിക്കാരുടെ സഹായത്തോടെ വൈകിട്ട് ആറ് മണിയോടെയാണ് സ്വര്‍ണ്ണം വേര്‍പ്പെടുത്തിയത്. ബുധനാഴ്ച്ച രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 9412 നമ്പര്‍ ഷാര്‍ജ കൊച്ചി വിമാനത്തിലാണ് പ്രതി എത്തിയത്.
മൂന്ന് പ്ലാസ്റ്റിക്ക് കവറുകളിലാക്കി പാന്റിനോട് ചേര്‍ന്ന് അരയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കസ്റ്റംസ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വീണ്ടു പരിശോധിക്കുകയായിരുന്നു. പ്രതി ഷാര്‍ജയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനാണെങ്കിലും മാസത്തില്‍ ഒരു തവണ വീതം നാട്ടില്‍ വന്ന് പോയതായി പാസ്പോര്‍ട്ട് പരിശോധനയില്‍ വ്യക്തമായി.
ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ മുഖേന സ്വര്‍ണ്ണ കടത്ത് വ്യാപകമെന്ന സൂചന ലഭിച്ചതോടെ കസ്റ്റംസ് വിഭാഗം വിമാനത്താവളത്താന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ എസ്. അനില്‍കുമാര്‍, അസി.കമ്മീഷണര്‍മാരായ ഇ.വി. ശിവരാമന്, റോയി വര്‍ഗീസ്, സൂപ്രണ്ടന്റ് മാരായ എന്‍.ജി. ജെയിസണ്‍, കെ.പി അജിത്കുകുമാര്, കെ.ജി ശ്രീകുമാര്‍, ജോസഫ് മാത്യു, ഇന്‍സ്പെക്ടര്‍മാരായ നീരജ്ഞന് കുമാര്‍, ദീപക് കുമാര്‍ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: