കണ്ണൂര്‍: പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ തലശ്ശേരിയിലെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ വിവാദ പ്രസംഗം നിയമ വിരുദ്ധമാണെന്ന് ഈ രംഗത്തെ വിദഗ്ഗര്‍ ചൂണ്ടിക്കാട്ടുന്ന. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐ വിശദമായി അന്വേഷിച്ച് കുറ്റ പത്രം നല്കിയ കേസിലാണ് സദാനന്ദന് വസ്തുതാ വിരുദ്ധമായ പ്രസംഗം നടത്തിയത്. ഫസല്‍ വധക്കേസില്‍ പുതിയ തെളിവുകള്‍ വളരെ ശക്തമാണെന്നും യഥാര്‍ത്ഥ പ്രതികള്‍ക്ക് തൂക്കുകയര്‍ വരെ കിട്ടാവുന്ന തെളിവുകള്‍ ഉണ്ടെന്നുമാണ്ഡിവൈഎസ്പി സദാനന്ദന് തന്റെ പ്രസംഗത്തില്‍ പരോക്ഷമായി പറഞ്ഞത്. ഫസല്‍ വധക്കേസ് അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും സദാനന്ദന് പങ്കാളിയല്ല. കേസുമായി ബന്ധപ്പെട്ട് 12 വര്‍ഷത്തെ നിരീക്ഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് പുതിയ തെളിവുകളെ കാണേണ്ടതെന്നും സദാനന്ദന് പറഞ്ഞിരുന്നു. സിബിഐ അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത കേസില്‍ വിചാരണ നടക്കാനിരിക്കെയാണ് സദാനന്തന്റെ പുതിയ വെലിപ്പെടുത്തല്‍ നാടകം പുറത്ത് വന്നത്. നിയമ വ്യവസ്ഥയെ അട്ടിമറിക്കാന്‍ സദാനന്ദന് ബോധപൂര്‍വ്വം സിപിഎമ്മിന്റെ നാവായി സംസാരിക്കുകയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം ചില പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സദാന്ദനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാഹി ചെമ്പ്രയിലെ സുബീഷ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ അനാവശ്യമായി ഇടപെട്ട് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉദ്യോഗസഥന്മാര്ക്കെതിരെ നിയമപരമായ നടപടി വരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: