തൊടുപുഴ: റോഡരിക് കുഴിച്ച് കുടിവെള്ള പൈപ്പിടാനുള്ള വാട്ടര്‍ അതോറിറ്റിയുടെ നീക്കം പൊതുമരാമത്ത് അധികൃതര്‍ തടഞ്ഞു. വീതികുറഞ്ഞ കാരിക്കോട്- കുന്നം റോഡില്‍ തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാവിലെ സ്ഥലത്തെത്തിയ കോണ്ട്രാക്കറുടെ ആറോളം തൊഴിലാളികള്‍ പ്രധാന റോഡ് കുഴിച്ച് പൈപ്പിടുന്ന ജോലി നടത്തി വരികയായിരുന്നു.
ഈ സമയം പ്രദേശത്തെ നാട്ടുകാരായ ചിലര്‍ സംഭവം ചോദ്യം ചെയ്യുകയും പൊതുമരാമത്ത് അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റുയുടെ അസി. എഞ്ചിനീയറെ ബന്ധപ്പെട്ട് പണി നിര്‍ത്തി വയ്പ്പിക്കുകയായിരുന്നു. ഇടവെട്ടി പഞ്ചായത്തില്‍ ഉടനീളം കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായാണ് വാട്ടര്‍ അതോറിറ്റിയയുടെ പ്രത്യേക വിങ്ങിന് കീഴില്‍ പണി നടന്ന് വന്നിരുന്നത്. എന്നാല്‍ പൊതുമരാമത്ത് റോഡ് മഴക്കാലമായതിനാല്‍ കുഴിക്കരുതെന്ന് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും ഇത് തെറ്റിച്ചാണ് പണി നടത്തിയതെന്നും അസി. എഞ്ചിനീയര്‍ ശോഭന പറഞ്ഞു. പഞ്ചായത്ത് റോഡുകളും മേഖലയിലാകെ പൈപ്പിടുന്നതിന്റെ ഭാഗമായി കുഴിച്ചിരുന്നു.
മഴക്കാലമായതോടെ റോഡുകള്‍ ചെളി നിറഞ്ഞ് കിടക്കുകയാണ്. ഇതാണ് നിര്‍മ്മാണം തടയാന്‍ നാട്ടുകാരെ പ്രലോഭിപ്പിച്ചത്. 11 മണിയോടെ കുഴിച്ച സ്ഥലമെല്ലാം മണ്ണിട്ട് മൂടി കോണ്ക്ട്രാട്ടറുടെ ജോലിക്കാര്‍ സ്ഥലം കാലിയാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: