മുഹമ്മ: വേമ്പനാട്ടുകായലില്‍ നിന്നും അനധികൃതമായി മല്ലികക്കവാരി നശിപ്പിക്കുന്നു.
സര്‍ക്കാരിനു നികുതി ഇനത്തില്‍ ലഭിക്കേണ്ട തുക ഇല്ലാതാക്കുന്ന കുറച്ചു തൊഴിലാളികളുടെ നടപടിക്കെതിരെ അധികൃതര്‍ മൗനംപാലിക്കുന്നുവെന്ന് പരാതി. തണ്ണീര്‍മുക്കം ബണ്ടിന് വടക്കുചെമ്പ്, മുറിഞ്ഞപുഴ എന്നിവിടങ്ങളില്‍ നിന്നും വലിയ വള്ളങ്ങളില്‍ മല്ലി കക്ക ശേഖരിച്ച് മണ്ണഞ്ചേരിയിലെ സ്വകാര്യ ചൂളകളില്‍ വില്‍ക്കുകയാണ്.
ഒരു വള്ളത്തില്‍ 15 ടണ്മല്ലികക്ക ശേഖരിച്ചാണ് വില്‍ക്കുന്നത്. രാത്രികാലങ്ങളില്‍ നിരവധി വള്ളങ്ങളാണ് മണ്ണഞ്ചേരി അമ്പലക്കടവ് ഭാഗത്തെ ചൂളളകളില് എത്തുന്നത്.
ഇത്തരം അനധികൃത വില്‍പ്പനയിലൂടെ ഗവണ്മെന്റിന് ലക്ഷക്കണക്കിന് രൂപയാണ് റോയല്‍റ്റിയായും ടാക്സായും നഷ്ടപ്പെടുന്നത്. കക്കാവ്യവസായ സംഘങ്ങള്‍ ഒരു ടണ്ണിന് റോയല്‍റ്റി, സെയില്‍ടാക്സ് എന്നിങ്ങനെ 244 രൂപ പ്രകാരം സര്‍ക്കാരിലേക്ക് അടച്ചാണ് കക്ക വില്‍പ്പന നടത്തുന്നത്.
അനധികൃതമായി മല്ലികക്ക ശേഖരിച്ച് വില്‍ക്കുന്നതിലൂടെ സംഘങ്ങളിലെ കക്ക കെട്ടി കിടക്കുകയാണ്. അനധികൃതമായി മല്ലി കക്കവാരി വില്‍പ്പന നടത്തുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന കക്ക സഹകരണ സംഘം ആക്ഷന്‍ കൗ ണ്‍സില്‍ കണ്‍വീനര്‍ കെ.എസ് ദാമോദരന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: