കോട്ടയം : ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതോടെ പനിബാധിതരുടെ എണ്ണം കൂടി. വെള്ളിയയാഴ്ച പനി ബാധിച്ച് രണ്ട് പേര് മരിച്ചു,കാഞ്ഞിരപ്പള്ളിയിലും എലിക്കുളത്തുമാണ് മരണങ്ങള് ഉണ്ടായത്.രണ്ട് ദിവസത്തിനുള്ളില്‍ 2556 പേര്‍ക്കാണ് പുതിയതായി പനി ബാധിച്ചത്. 21ന് പുറത്തിറങ്ങിയ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 976 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യഥാക്രമം 1269 , 1287 എന്നിങ്ങനെയായി പനി ബാധിതര്‍.
ഡെങ്കിപ്പനിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്നലെ പുറത്തിറക്കിയ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 16 പേര്‍ക്കാണ് രോഗം ഉണ്ടായിരിക്കുന്നത്. ഇതില്‍ അഞ്ച് പേരുടെ രോഗം സ്ഥിരീകരിച്ചു. ദിവസം ശരാശരി 15 പേര്‍ക്ക് വീതം ഡെങ്കിയുടെ ലക്ഷണങ്ങള്‍ കാണപ്പെടുന്നുണ്ട്. ജില്ലയില്‍ 45,000 പേര്‍ക്കാണ് പനി ബാധിച്ചത്. 200റോളം പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങള്‍ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മാലിന്യനിര്മ്മാര്്ജ്ജനം യഥാസമയം നടത്തിയിരുന്നുവെങ്കില്‍ രോഗം നിയന്ത്രിക്കാമായിരുന്നു. എന്നാല്‍ രോഗം പൊട്ടിപുറപ്പെട്ടതിന് ശേഷമാണ് തദ്ദേശ സ്ഥാപനങ്ങള്‍ അനങ്ങി തുടങ്ങിയത്. ആരോഗ്യ വകുപ്പിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന താത് ക്കാലിക ജീവനക്കാരെ പുറത്താക്കിയതും തിരിച്ചടിയായി. മഴക്കാലം തുടങ്ങിയതോടെ മാലിന്യ നിര്‍മ്മാര്‍ജ്ജനം അസാധ്യമായിരിക്കുകയാണ്. കുന്ന് കൂടികിടക്കുന്ന മാലിന്യം ചീഞ്ഞ് തുടങ്ങിയത് സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. ചില തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യം കുഴിച്ച് മൂടാന്‍ തുടങ്ങിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: