ചെറുപുഴ: നാടെങ്ങും പനി പടര്‍ന്നുപിടിക്കുമ്പോള്‍ പെരിങ്ങോം താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന നിര്‍ധന രോഗികളെ ഡോക്ടര്‍മാരുടെ കൃത്യനിഷ്ട വലയ്ക്കുന്നു. മഴക്കാലമായതോടെ മുന്നൂറിനും നാനൂറിനുമിടയില്‍ രോഗികളാണ് പെരിങ്ങോം താലൂക്കാശുപത്രി ഒപി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നത്. രാവിലെ 9.30 ന് രോഗികളെ പരിശോധിച്ചു തുടങ്ങുന്ന ഡോക്ടര്‍മാര്‍ കൃത്യം 1 ന് ഡ്യൂട്ടി അവസാനിപ്പിക്കും. ഇതിനായി 12.30 വരെ മാത്രമേ ടോക്കണ്‍ നല്‍കാറുള്ളൂ. ഉച്ചകഴിഞ്ഞും ഒ.പി പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാരണം പറഞ്ഞാണ് രാവിലെ ഡ്യൂട്ടിക്കെത്തുന്നവര്‍ സ്ഥലം വിടുന്നത്. എന്നാല്‍ ഉച്ചകഴിഞ്ഞുള്ള ഒപി മിക്കദിവസങ്ങളിലും 2.30 ന് തുടങ്ങി 3ന് അവസാനിപ്പിക്കും. അരമണിക്കൂര്‍ നേരത്തെ പരിശോധനയാണ് ഇവിടുത്തെ ഉച്ചകഴിഞ്ഞുള്ള ഒ.പി. ഉച്ചയോടെ ചികിത്സക്കെത്തുന്നവര്‍ മണിക്കൂറുകളോളം ഡോക്ടറെ കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. ഫാര്‍മസിയില്‍ ഒരു ഫാര്‍മസിസ്റ്റു മാത്രമുള്ളതിനാല്‍ മരുന്ന് വാങ്ങാനും മണിക്കൂറുകള്‍ ക്യൂ നില്‍ക്കണം. ആശുപത്രി സൂപ്രണ്ടുള്‍പ്പെടെ 6 ഡോക്ടര്‍മാര്‍ വേണ്ട ആശുപത്രിയില്‍ രാവിലത്തെ ഒ.പിയില്‍ രണ്ടാളും ഉച്ചകഴിഞ്ഞ് ഒരാളുമാണ് ഡ്യൂട്ടിക്കെത്തുന്നത്. രോഗികളില്ലെന്ന കാരണം പറഞ്ഞ് ഉച്ചകഴിഞ്ഞുള്ള ഒ.പി നിര്‍ത്തലാക്കാന്‍ പലതവണ ശ്രമമുണ്ടായെങ്കിലും ജനപ്രതിനിധികള്‍ ഇടപെട്ടാണ് അതിന് തടയിട്ടത്. മഴക്കാലമായതോടെ പെരിങ്ങോം വയക്കര പഞ്ചായത്തില്‍ മാത്രം 15 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കിലുണ്ട്. എന്നാല്‍ മംഗലാപുരത്തടക്കമുള്ള സ്വകാര്യ ആശുപത്രികളില്‍ നൂറുകണക്കിനാളുകളാണ് ചികിത്സ തേടി എത്തുന്നത്. ഇവരുടെ കണക്ക് ആരോഗ്യവകുപ്പിന്റെ കയ്യിലില്ല. ആരോഗ്യ വകുപ്പ് അധിക്യതരുടെ പ്രവര്‍ത്തനം പബഌസിറ്റി മാത്രമായതിനാല്‍ പനി ബാധിതരുടെ എണ്ണം കുറച്ചുകാട്ടാനായി ഒ.പി വിഭാഗത്തിലെത്തുന്നവരെ തിരിച്ചയക്കുന്നതായി ആക്ഷേപമുണ്ട്. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പെരിങ്ങോം വയക്കര, ചെറുപുഴ, എരമം കുറ്റൂര്‍, കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തുകളില്‍ നിന്നുള്ള സാധാരണക്കാരുടെ ആശ്രയമാണ് പെരിങ്ങോം താലൂക്കാശുപത്രി. താലൂക്കാശുപത്രിയുടെ പദവിയും കിടത്തിചികിത്സാ സൗകര്യങ്ങളുമുണ്ടെങ്കിലും ആശുപത്രിയുടെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സിപിഎം നേതൃത്വത്തിലുള്ള പയ്യന്നൂര്‍ സഹകരണ ആശുപത്രി പോലുള്ള സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കായി എംഎല്‍എയും എംപിയും അഹോരാത്രം യത്നിക്കുമ്പോള്‍ സാധാരണക്കാരന്റെ ആശ്രയകേന്ദ്രമായ ധര്‍മ്മാശുപത്രി പനിമരണം വ്യാപിക്കുമ്പോള്‍ രോഗദാന കേന്ദ്രമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍ അത്രയധികം രോഗികളാണ് നിത്യേന ചികിത്സ കിട്ടാതെ മടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: