കറുകച്ചാല്‍: ടിപ്പറുകളുടെ തുടര്‍ച്ചയായ ഓട്ടത്തില്‍ ശാന്തിപുരം-തൃക്കോയിക്കല്‍ വെങ്കോട്ട റോഡില്‍ കുഴികള്‍ രൂപപ്പെട്ടു തുടങ്ങി. കറുകച്ചാല്‍ മേഖലയില്‍ കുന്നിടിച്ചു മണ്ണ് കടത്തുന്ന ടിപ്പര്‍ വ്യാപകമാണ്. പാസില്ലാത്തതുകൊണ്ടും അധികൃതരുടെ കണ്ണ്വെട്ടിച്ച് കടക്കാനുള്ള എളുപ്പവഴിയായതിനാലും ഗ്രാമീണറോഡുകളാണ് ടിപ്പറുകള്‍ തെരഞ്ഞെടുക്കുന്നത്. മണ്ണുമായി പകലും രാത്രിയിലും തുടര്‍ച്ചയായുള്ള ടിപ്പറുകളുടെ യാത്രയാണ് റോഡുകളുടെ തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
നിലവാരമില്ലാത്ത രീതിയില്‍ ടാറിംഗ് നടത്തിയതാണ് പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ മഴക്കാലമെത്തിയതോടെ പെട്ടെന്ന് തകരാന്‍ കാരണമെന്നും ആരോപണമുണ്ട്. ശാന്തിപുരം- വെങ്കോട്ട റോഡില്‍ കെട്ടി നിന്ന് വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
വട്ടോമണ്ണിപടിയിലും തൃക്കോയിക്കലും കലുങ്കുകളും അത്യാവശ്യമാണ്. രണ്ടു കുന്നില്‍ ചരിവുകളിലുള്ള ഇവിടെ കുന്നില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം വട്ടോമണ്ണിപ്പടി, തൃക്കോയിക്കല്‍ ഭാഗങ്ങളിലെത്തി വെള്ളം ഒഴുകി പോകാന്‍ സാധിക്കാതെ കുഴികളാകുന്നു. #ോകുഴികളില്പ്പെട്ട് ഇരു ചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: