മക്ക: സൗദി അറേബ്യയിലെ ഹറം പള്ളിയെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണ ശ്രമം സുരക്ഷാ സേന തകര്‍ത്തു. മക്കയിലും ജിദ്ദയിലുമായി ഭീകരാക്രമണം നടത്താനുള്ള ശ്രമമമാണ് സുരക്ഷാ സേന തകര്‍ത്തതെന്ന് സൗദി ആഭ്യന്തരവകുപ്പ് വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കിയെ ഉദ്ധരിച്ച് അല്‍ അറബിയ ടിവി റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്ത് വന്‍ സുരക്ഷ ഏര്‍പ്പെടുത്തി. രാത്രി വൈകിയായിരുന്നു സംഭവം.
മക്കയില്‍ ഭീകരരുടെ രണ്ടു സംഘങ്ങളെയും ജിദ്ദയില്‍ മറ്റൊരു സംഘത്തെയും പിടികൂടിയിട്ടുണ്ട്്. സംഭവത്തില്‍ അഞ്ചു സുരക്ഷാസേനാംഗങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ക്കു പരിക്കേറ്റു. സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേര് അറസ്റ്റിലായിട്ടുണ്ട്.
മക്കയിലെ അല്‍ അസ്സില മേഖലയില്‍ പിടിയിലായ ഭീകരനില്‍നിന്നു ലഭിച്ച വിവരങ്ങളാണു ഭീകരാക്രമണ നീക്കം തകര്‍ക്കാന്‍ സഹായകരമായതെന്നാണു വിവരം. തുടര്‍ന്നുള്ള പരിശോധനയ്ക്കിടെ മക്കയിലെ തന്നെ അജ്യാദ് അല്‍ മസാഫിയില്‍ ഭീകരന് ഒളിച്ചിരുന്ന വീട് സുരക്ഷാസേന വളഞ്ഞു.
കീഴടങ്ങാനുള്ള നിര്‍ദേശം തള്ളി ഇയാള്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലിനൊടുവില്‍ ബെല്‍റ്റ് ബോംബ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ചതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: