ടോമിന് തച്ചങ്കരിയെക്കൊണ്ട് സര്‍ക്കാരിനു പുലിവാല്. തച്ചങ്കരിയെ എന്തിനു നിയമിച്ചു എന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്. രൂക്ഷമായ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ കോടതി ഉയര്‍ത്തിയിരിക്കുന്നത്. നിരവധി ആരോപണങ്ങള്‍ക്കു വിധേയനായ തച്ചങ്കരിയെ എന്തിന് സുപ്രധാന സ്ഥാനത്തു നിയമിച്ചു എന്നാണ് കോടതിയുടെ ചോദ്യം. പോലീസ് ആസ്ഥാനം ഇത്രത്തോളം നാണംകെട്ട അവസരം ഇന്നുവരെ ഉണ്ടായിട്ടില്ല.
അത്രത്തോളം കള്ളനും പോലീസും കളിയാണ് പോലീസ് ആസ്ഥാനത്തു സെന്‍കുമാറും തച്ചങ്കരിയും തമ്മില്‍ നടത്തുന്നത്. സെന്‍കുമാറിനെ ഒതുക്കാന്‍ പിണറായി കണ്ടെത്തിയ പുലിവാലാണ് തച്ചങ്കരി. കക്ഷി ആരാമോന്‍,പിണറായിക്കു തന്നെ തലവേദന നല്‍കിക്കൊണ്ടാണ് പ്രത്യുപകാരം.
അതിനിടയിലാണ് തച്ചങ്കരിയുടെ സാരോപദേശം വന്നിരിക്കുന്നത്. പോലീസിനെ ദാസ്യപ്പണിക്ക് ഉപയോഗിക്കുന്നുവെന്നാണ് തച്ചങ്കരിയുടെ ആവലാതി. ജനപ്രതിനിധികള്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ദാസ്യപ്പണിക്കു പോലീസിനെ ഉപയോഗിക്കുന്നുവെന്നു തച്ചങ്കരി പറഞ്ഞത് കണ്ണൂരില്‍ പോലീസ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ്.
സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ പോലീസുകാര്‍ തുറന്നു പറയാന്‍ തയ്യാറാകണമെന്നുവരെ തച്ചങ്കരി പറയുകയുണ്ടായി. പോലീസുകാര്‍ക്ക് ഇതെല്ലാം സുഖിക്കുമെങ്കിലും ജനപ്രതിനിധികള്‍ക്കു കലിപ്പാകും. ഇതിന്റെ ചൂടുംചൂരും തച്ചങ്കരി അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളു.തച്ചങ്കരി മറ്റുള്ളവര്‍ക്കെന്നപോലെ തനിക്കും പുലിവാലാകുകയാണോ.മന്ത്രിമാര്‍ക്കിടയില്‍ എംഎം മണിയെപ്പോലെ പോലീസില്‍ തച്ചങ്കരിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: